യുഎസില്‍ രണ്ട് ലിംഗക്കാര്‍ മാത്രമേയുള്ളൂ -പുരുഷനും സ്ത്രീയും, LGBTQ+ എന്ന വിഭാഗമില്ല, കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കാന്‍ ബില്‍; കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ട്രാന്‍സ്‌ വ്യക്തികളോടുള്ള തന്റെ എതിര്‍പ്പ് കടുപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാം തവണ അധികാരമേറ്റ ശേഷം യുഎസ് കോണ്‍ഗ്രസിലെ തന്റെ ആദ്യ പ്രസംഗത്തിലാണ് ട്രംപ് LGBTQ എന്ന വിഭാഗത്തിന് ഇനി യുഎസില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയത്.

യുഎസില്‍ ഇനി രണ്ട് ലിംഗക്കാര്‍ മാത്രമേയുള്ളൂ-പുരുഷനും സ്ത്രീയും. ഇതുമായി ബന്ധപ്പെട്ട് താന്‍ ഒപ്പുവെച്ച ഉത്തരവുകള്‍ക്കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്.

കൂടാതെ, ‘കുട്ടികളിലെ ലിംഗമാറ്റങ്ങള്‍ ശാശ്വതമായി നിരോധിക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്ന’ ബില്‍ പാസാക്കാന്‍ ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ”കുട്ടികളിലെ ലിംഗ മാറ്റങ്ങള്‍ ശാശ്വതമായി നിരോധിക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്ന ഒരു ബില്‍ കോണ്‍ഗ്രസ് പാസാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അമേരിക്കയിലെ ഓരോ കുട്ടിക്കുമുള്ള ഞങ്ങളുടെ സന്ദേശം, ദൈവം നിങ്ങളെ എങ്ങനെ സൃഷ്ടിച്ചോ അതുപോലെ നിങ്ങളും പൂര്‍ണരാണ് എന്നതാണ്”. ലിംഗമാറ്റം അനുവദിക്കില്ലെന്ന തീരുമാനത്തിലൂന്നി ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide