മ്യാന്‍മര്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാം : യുഎസ് ജിയോളജിക്കല്‍ സര്‍വേ

വാഷിംഗ്ടണ്‍ : മ്യാന്‍മാറിലും അയല്‍രാജ്യമായ തായ്ലന്‍ഡിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ നൂറ്റമ്പതിലധികം പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഭൂകമ്പത്തില്‍ രാജ്യത്ത് ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ ഒരു പ്രസ്താവനയില്‍ പ്രവചിച്ചു.

മ്യാന്‍മാറിലും തായ്ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണവും വാദ്ഗാനം ചെയ്ത് ഇന്ത്യയും അമേരിക്കയുമടക്കമുള്ള നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മ്യാന്‍മാറിലേയും തായ്ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി പറഞ്ഞു. സാധ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഉണ്ടായ അപടകം ഭീകരമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു.

More Stories from this section

family-dental
witywide