37 വർഷങ്ങൾക്ക് ശേഷം വിൽപ്പന! സൽമാൻ റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്സസ്’ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: പ്രശസ്ത എഴുത്തുകാരനും ബുക്കർ പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്സസ്’ എന്ന പുസ്തകം ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ തീരുമാനം എടുത്തത്. 1988-ൽ രാജീവ് ഗാന്ധി സർക്കാർ പുസ്തകത്തിന്റെ വിൽപ്പന ഇന്ത്യയിൽ നിരോധിച്ചിരുന്നെങ്കിലും, കഴിഞ്ഞ വർഷം നവംബറിൽ ദില്ലി ഹൈക്കോടതി ഈ നിരോധനം നീക്കിയിരുന്നു.

ഹൈക്കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, പുസ്തകം ഇന്ത്യയിൽ വീണ്ടും ലഭ്യമായതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 1988-ൽ കേന്ദ്രസർക്കാർ പുസ്തകം നിരോധിച്ചിരുന്നു, എന്നാൽ ഈ ഹർജി ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ, ഹർജി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വിധിച്ചു.

‘ദി സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിൽ ദൈവനിന്ദാപരമായ പരാമർശങ്ങൾ ഉണ്ടെന്ന് ചില മുസ്ലിം വിഭാഗങ്ങൾ ആരോപിച്ചിരുന്നു, ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നിരുന്നാലും, സുപ്രീം കോടതിയുടെ ഈ തീരുമാനം പുസ്തകത്തിന്റെ ലഭ്യത തുടരാൻ അനുവദിക്കുന്നതാണ്.

More Stories from this section

family-dental
witywide