ഇൻ്റലിൽ 10 ശതമാനം ഓഹരിയെടുക്കാൻ ട്രംപ് ഭരണകൂടം? റിപ്പോർട്ട് പുറത്ത്, കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു

വാഷിംഗ്ടൺ: അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ ഇൻ്റലിൽ 10 ശതമാനം ഓഹരിയെടുക്കാൻ ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും മറ്റ് ചില ബന്ധപ്പെട്ട ആളുകളെയും ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് ഈ വാർത്ത പുറത്തുവിട്ടത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു. ചിപ്‌സ് ആൻഡ് സയൻസ് ആക്ട് പ്രകാരം ഇൻ്റലിന് നൽകുന്ന ധനസഹായം പൂർണ്ണമായോ ഭാഗികമായോ ഓഹരികളാക്കി മാറ്റുന്നതിലൂടെ ഇൻ്റലിൽ നിക്ഷേപം നടത്താനാണ് ഫെഡറൽ സർക്കാർ ആലോചിക്കുന്നത്.

ഓഗസ്റ്റ് 11-ന് ഇൻ്റലിൻ്റെ സിഇഒ ലിപ്-ബു ടാനുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ദേശീയ സുരക്ഷയുടെ കാര്യത്തിൽ മുൻപില്ലാത്ത വിധത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. അർദ്ധചാലകങ്ങൾക്കും അപൂർവ ലോഹങ്ങൾക്കും വേണ്ടി കോടിക്കണക്കിന് ഡോളറിൻ്റെ സർക്കാർ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി ട്രംപ് ശ്രമങ്ങൾ നടത്തിയിരുന്നു. അർദ്ധചാലക നിർമ്മാണത്തിൽ ഇൻ്റലിൻ്റെ നഷ്ടം നികത്തുന്നതിന് ഫെഡറൽ സർക്കാരിന്റെ പിന്തുണ സഹായകമാകും എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, ദുർബലമായ ഉത്പന്നങ്ങൾ, ഉപഭോക്താക്കളെ പുതിയ ഫാക്ടറികളിലേക്ക് ആകർഷിക്കുന്നതിനുള്ള വെല്ലുവിളികൾ എന്നിവ ഇൻ്റലിന് ഇപ്പോഴുമുണ്ട്. ആറുമാസം മുൻപ് മാത്രം സിഇഒ ആയി ചുമതലയേറ്റ ടാനിന് കമ്പനിയെ വിജയത്തിലേക്ക് നയിക്കാനുള്ള വലിയ വെല്ലുവിളിയാണുള്ളത്.


More Stories from this section

family-dental
witywide