ഇതാണ് നിങ്ങളുടെ താരിഫ്, മറുപണിക്ക് ഉദ്ദേശമുണ്ടെങ്കിൽ ഇനിയും കൂട്ടും! നയം കൃത്യമായി വ്യക്തമാക്കി ട്രംപ്, ജപ്പാനും കൊറിയക്കും 25 ശതമാനം തീരുവ ചുമത്തി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാന വ്യാപാര പങ്കാളികളായ ജപ്പാനും ദക്ഷിണ കൊറിയക്കും മേൽ സമ്മർദം ശക്തമാക്കി. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് അയച്ച കത്തുകളിൽ പുതിയ താരിഫ് നിരക്കുകൾ ട്രംപ് അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ ഇരു രാജ്യങ്ങൾക്കും 25 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്‍റെ കത്തുകൾ സഹിതം ട്രൂത്ത് സോഷ്യൽ പോസ്റ്റുകളിൽ ഇക്കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കരാറുകൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾക്ക് കൂടുതൽ സമയം നൽകിയേക്കാം. ഏകദേശം സമാനമായ രണ്ട് കത്തുകളിൽ, ഈ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ട്രംപ് ഒരു പ്രത്യേക വിഷയമായി ഉയർത്തിക്കാട്ടി.

അതായത്, അമേരിക്കൻ ബിസിനസ്സുകൾ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ അവിടങ്ങളിൽ നിന്ന് അമേരിക്ക വാങ്ങുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിന് തടസമായി ട്രംപ് കരുതുന്ന മറ്റ് നയങ്ങളോടുള്ള പ്രതികരണമായും ഈ താരിഫുകൾ നിശ്ചയിക്കുമെന്ന് ട്രംപ് പറഞ്ഞു. നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമുള്ളതിന്‍റെ എത്രയോ കുറവാണ് 25 ശതമാനം എന്ന സംഖ്യ എന്ന് മനസ്സിലാക്കുക എന്ന് ട്രംപ് രണ്ട് കത്തുകളിലും പറയുന്നു. താരിഫുകൾ ഒഴിവാക്കാൻ ഇരു രാജ്യങ്ങളോടും അമേരിക്കയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കൊറിയയോ ജപ്പാനോ അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിലെ കമ്പനികളോ യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിക്കുകയാണെങ്കിൽ താരിഫ് ഉണ്ടാകില്ല, വാസ്തവത്തിൽ, അനുമതികൾ വേഗത്തിലും, പ്രൊഫഷണലായും, പതിവായി ലഭിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയോ ജപ്പാനോ തങ്ങളുടെ സ്വന്തം താരിഫുകൾ ഉപയോഗിച്ച് അമേരിക്കയോട് പ്രതികരിച്ചാൽ താരിഫുകൾ 25 ശതമാനത്തിൽ കൂടുതലായി ഉയർത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

More Stories from this section

family-dental
witywide