ക്ലബ്ബ് ലോകകപ്പ് ഫൈനലിനെത്തിയ ട്രംപും മെലാനിയയും, കാണികളുടെ വക ഒന്നാംതരം കൂവൽ; സമ്മാനദാന ചടങ്ങിലും താരമായി യുഎസ് പ്രസിഡന്‍റ്

ന്യൂജേഴ്സി: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ പാരീസ് സെന്‍റ് ജെർമെയ്‌നെ തോൽപ്പിച്ച് ചെൽസി കിരീടം നേടിയതിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പങ്കെടുത്തിരുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോയോടൊപ്പം അദ്ദേഹം അണിനിരന്നു. അവിടെ, കാണികൾക്കിടയിൽ നിന്ന് വ്യക്തമായ കൂവൽ ഉയർന്നതിന് ശേഷമാണ് ട്രംപ് എഴുന്നേറ്റുനിന്ന് ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തത്.

വൈറ്റ് ഹൗസ് പൂൾ റിപ്പോർട്ട് പ്രകാരം, പ്രസിഡന്‍റും പ്രഥമ വനിതയും വൈകുന്നേരം 5:27ന് (ET) അവരുടെ ബോക്സ് സ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. 15 മിനിറ്റിന് ശേഷം ട്രംപും ഇൻഫാന്‍റിനോയും ഗ്രൗണ്ടിലിറങ്ങി. അവർ ജംബോട്രോണിൽ പ്രത്യക്ഷപ്പെട്ടു, വീണ്ടും കൂവൽ ഉയർന്നു. ചില കൈയടികളും വിസിലടികളും ആർപ്പുവിളികളും ഉണ്ടായിരുന്നു. പിന്നീട് സ്റ്റേഡിയത്തിലെ സംഗീതം കൂവലിനെ അലയിപ്പിച്ച് കളഞ്ഞു.

മത്സരശേഷം കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനം അറിയിക്കുന്നതിൽ ഇൻഫാന്‍റിനോയ്ക്ക് തൊട്ടുപിന്നിലായി ട്രംപ് സ്ഥാനം പിടിച്ചു. സ്റ്റേജിലൂടെ നടന്നുപോയ കളിക്കാരുടെ കൈകൾ അദ്ദേഹം കുലുക്കുകയും ചിലരുടെ പുറത്ത് തട്ടുകയും ചെയ്തു. ടൂർണമെന്‍റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം പിഎസ്ജിയുടെ ഡെസിറെ ഡൂവിനും, ഗോൾഡൻ ഗ്ലോവ് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനും, മത്സരത്തിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കോൾ പാമറിനും അദ്ദേഹം സമ്മാനിച്ചു. ചെൽസിയുടെ മൂന്ന് ഗോളുകളിൽ ആദ്യത്തെ രണ്ടെണ്ണവും നേടിയത് പാമറായിരുന്നു.

More Stories from this section

family-dental
witywide