‘അനാവശ്യമായി നിരവധിപ്പേരെ കൊല്ലുന്നു’ പുടിന് ഭ്രാന്താണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായിരുന്നു കഴിഞ്ഞദിവസം റഷ്യ യുക്രെയ്നില്‍ നടത്തിയത്. ഇതിനോട് രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ട്രംപ് ‘ഭ്രാന്തന്‍’ എന്ന് വിളിക്കുകയും യുക്രെയ്നിന്റെ പൂര്‍ണമായ ഏറ്റെടുക്കലിനുള്ള ഏതൊരു ശ്രമവും ‘റഷ്യയുടെ പതനത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

‘ വ്ളാഡിമിര്‍ പുടിനുമായി എനിക്ക് എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം തികച്ചും ഭ്രാന്തനാണ്! അദ്ദേഹം അനാവശ്യമായി ധാരാളം ആളുകളെ കൊല്ലുന്നു, ഞാന്‍ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രെയ്നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്നിനെതിരെ റഷ്യ നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ച് രാജ്യത്തുടനീളം 13 പേരെ കൊലപ്പെടുത്തിയിരുന്നു.

യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെയും ട്രംപ് വിമര്‍ശിച്ചു. ‘അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്നതെല്ലാം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു, എനിക്ക് അത് ഇഷ്ടമല്ല, അത് നിര്‍ത്തുന്നതാണ് നല്ലത്,’ ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide