
വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തൻ്റെ ശ്രമങ്ങളിൽ യുക്രൈൻ നേതാക്കൾ നന്ദികേട് കാണിക്കുന്നു എന്ന നിലപാടിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും ദേഷ്യത്തിലാണെന്ന് റിപ്പോർട്ട്. ട്രംപിൻ്റെ ഈ കടുത്ത വാക്കുകൾ, ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ നടന്ന വലിയ പിരിമുറുക്കമുള്ള കൂടിക്കാഴ്ചയെയാണ് ഓർമ്മിപ്പിക്കുന്നത്. ആ കൂടിക്കാഴ്ചയിൽ ട്രംപും വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും യുക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിക്കെതിരെ ആഞ്ഞടിച്ചിരുന്നു.
റഷ്യ-യുക്രൈൻ നയതന്ത്ര ശ്രമങ്ങൾക്ക് സെലെൻസ്‌കി പ്രസിഡൻ്റിനോട് ഒരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ എന്ന് വാൻസ് ഒരു ഘട്ടത്തിൽ സെലെൻസ്‌കിയോട് ചോദിച്ചിരുന്നു. ഇന്ന് ട്രംപ്, സെലെൻസ്‌കി “
പൂജ്യം നന്ദി മാത്രമാണ് കാണിച്ചതെന്ന് ആരോപിച്ചെങ്കിലും, യുഎസിനോട് നന്ദി പറഞ്ഞ നിരവധി സന്ദർഭങ്ങൾ നിരവധി തവണ മാധ്യമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വാൻസുമായും യുഎസ് ആർമി സെക്രട്ടറിയുമായും സംസാരിച്ച ശേഷം സെലെൻസ്‌കി നടത്തിയ പ്രസ്താവനയും ഇതിൽ ഉൾപ്പെടുന്നു.
ഞങ്ങളുമായും ഞങ്ങളുടെ പങ്കാളികളുമായും സഹകരിക്കാനുള്ള ശ്രദ്ധയ്ക്കും സന്നദ്ധതയ്ക്കും ഞാൻ നന്ദിയുള്ളവനാണ് എന്നാണ് അന്ന് സെലെൻസ്കി പറഞ്ഞത്. “രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആഗ്രഹത്തെ യുക്രൈൻ എല്ലായ്പ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇപ്പോഴും ബഹുമാനിക്കുന്നു,” എന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. സമാധാന കരാറിൽ എത്താൻ ട്രംപ് ഭരണകൂടം നൽകിയ സമയപരിധി അവസാനിക്കാറായ സാഹചര്യത്തിൽ, ഈ ‘നന്ദികേട്’ സംബന്ധിച്ച ആരോപണങ്ങൾ യുഎസ്-യുക്രൈൻ ബന്ധത്തിൽ വീണ്ടും സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്.














