‘അമേരിക്ക ഫസ്റ്റ്’ എന്നതിനെ ട്രംപ് വഞ്ചിച്ചുവെന്ന് മാഗ അനുകൂലികള്‍; എച്ച്-1ബിയെ ന്യായീകരിക്കുന്നത് തുടര്‍ന്ന് ട്രംപ്, ‘എച്ച്1-ബി വിസ അത്യന്താപേക്ഷിതം’

വാഷിംഗ്ടണ്‍ : വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്-1ബി വിസാ പ്രോഗ്രാമിനെ അനുകൂലിക്കുന്നത് തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുമ്പ് ഇത്തരം വിസകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ട്രംപ് അടുത്തിടെയാണ് നിലപാട് മാറ്റിയത്. അമേരിക്കക്കാരന് കൈകാര്യം ചെയ്യാനാകാത്ത തൊഴില്‍ മേഖലയുണ്ടെന്നും അവിടെ വിദേശികളെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ പെട്ടെന്നുള്ള ചുവടുമാറ്റം മാഗ (അമേരിക്കയെ മഹത്തരമാക്കല്‍ പ്രസ്ഥാനം) അനുകൂലികളെ ചൊടിപ്പിച്ചു.

ബുധനാഴ്ച വാഷിംഗ്ടണില്‍ നടന്ന യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെ, വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെയും എച്ച്1-ബി വിസകളുടെയും ഉപയോഗത്തെ ട്രംപ് ന്യായീകരിച്ചിരുന്നു. വലിയ സാങ്കേതിക പദ്ധതികള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും അവ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ‘ആ ആളുകളെ സ്വാഗതം ചെയ്യുമെന്നും’ പറഞ്ഞു. ഇതോടെ മാഗ അനുകൂലികള്‍ രണ്ടുതട്ടിലേക്ക് നീങ്ങി. ഈ വിഷയത്തില്‍ ട്രംപിനെ അനുകൂലിക്കാന്‍ പലരും തയ്യാറല്ല.

പരിപാടിയില്‍ സംസാരിച്ച ട്രംപ് അരിസോണയിലെ ഒരു ആസൂത്രിത കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സാങ്കേതിക തസ്തികകള്‍ക്കായി യുഎസില്‍ നിന്ന് ആളുകളെ നിയമിക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്നും വാദിച്ചു. ‘നിങ്ങള്‍ക്ക് വരാന്‍ കഴിയില്ല, അരിസോണയില്‍ ചെയ്യുന്നത് പോലെ കോടിക്കണക്കിന് ഡോളറിന് ഒരു വലിയ കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി തുറക്കാന്‍ കഴിയില്ല, അത് നടത്താന്‍ നിങ്ങള്‍ ഇവിടെ നിന്ന് ആളുകളെ നിയമിക്കുമെന്ന് നിങ്ങള്‍ കരുതുന്നു. അവര്‍ ആയിരക്കണക്കിന് ആളുകളെ അവരോടൊപ്പം കൊണ്ടുവരേണ്ടിവരും, ഞാന്‍ ആ ആളുകളെ സ്വാഗതം ചെയ്യും. ഞാന്‍ എന്റെ യാഥാസ്ഥിതിക സുഹൃത്തുക്കളെ സ്‌നേഹിക്കുന്നു, എനിക്ക് മാഗയെ ഇഷ്ടമാണ്’ – ട്രംപ് പറഞ്ഞു.

ചില പ്രത്യേക വ്യവസായങ്ങള്‍ക്ക് അമേരിക്കയില്‍ കഴിവുള്ളവരുടെ കുറവുണ്ടെന്നും അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരേണ്ടതുണ്ടെന്നും മുമ്പ് ഫോക്‌സ് ന്യൂസിനോട് ട്രംപ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് പ്രസിഡന്റിന്റെ അനുകൂല അഭിപ്രായങ്ങള്‍ വീണ്ടും വരുന്നത്. വിദേശ വിദഗ്ധര്‍ അമേരിക്കക്കാരെ വികസിത ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കുമെന്നും ഇത് ദേശീയ താല്‍പ്പര്യമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.

എന്നാല്‍, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കുന്നതിലൂടെ ട്രംപ് തന്റെ അമേരിക്ക ഫസ്റ്റ് വാഗ്ദാനം ഉപേക്ഷിച്ചുവെന്ന് കടുത്ത മാഗ പിന്തുണക്കാര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് വനിതയും ട്രംപിന്റെ വിശ്വസ്തയുമായ മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ ട്രംപിന്റെ ചുവടുമാറ്റത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ‘വിദേശ ടെക് തൊഴിലാളികള്‍ക്കായി മാറ്റിനിര്‍ത്തുന്നു’ എന്ന് അവര്‍ പറഞ്ഞു. ടെസ്ല സിഇഒ എലോണ്‍ മസ്‌ക് വിഷയത്തില്‍ ട്രംപിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ വംശജനായ മാഗ സഖ്യകക്ഷിയായ ദിനേശ് ഡിസൂസ ട്രംപിനെ ‘പ്രായോഗികതയുള്ള’ വ്യക്തിയായി ന്യായീകരിച്ചു, പ്രത്യേക പദവികള്‍ ഒറ്റരാത്രികൊണ്ട് നികത്താന്‍ കഴിയില്ലെന്ന് യുഎസിലെ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും വാദിച്ചു.

Trump defends H-1B, says ‘H1-B visa is essential’

More Stories from this section

family-dental
witywide