
വാഷിംഗ്ടൺ: സിറിയൻ എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തി ട്രംപിന്‍റെ പ്രതിനിധി. 2012ന് ശേഷം ആദ്യമായി സിറിയയിലെ ഡമാസ്കസിലുള്ള യുഎസ് എംബസിക്ക് മുകളിൽ അമേരിക്കൻ പതാക ഉയർന്നു. സിറിയയിലെ ഏകദേശം 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്‍റെ ഫലമായി 2012 മുതൽ അടഞ്ഞുകിടന്നിരുന്ന നയതന്ത്ര സമുച്ചയത്തിൽ യുഎസ് പ്രതിനിധി തോമസ് ബാറക്ക് വ്യാഴാഴ്ച ആദ്യമായി എത്തി. ഡിസംബറിൽ ഒരു മിന്നൽ ആക്രമണത്തിലൂടെ ബഷർ അൽ അസാദിന്റെ സർക്കാരിനെ അട്ടിമറിക്കുകയും പ്രസിഡന്‍റ് രാജ്യത്ത് നിന്ന് പോയതോടെയുമാണ് യുദ്ധം അവസാനിച്ചത്.
അഹമ്മദ് അൽ-ഷാറാ പിന്നീട് ഇടക്കാല പ്രസിഡന്റായി അദ്ദേഹത്തിന് പകരമെത്തി. ഈ മാസം നടത്തിയ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ, സിറിയയുടെ പുനരുജ്ജീവനത്തിന് അനുവദിക്കുന്നതിനായി രാജ്യം ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരുന്നു. യാത്രയിൽ അൽ ഷാറയുമായി നേരിട്ട് കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കയുടെ ഉദ്ദേശവും പ്രസിഡന്‍റിന്‍റെ കാഴ്ചപ്പാടും, ഈ സർക്കാരിന് അവസരം നൽകണം എന്നതാണ്. അതിൽ ഇടപെടാതെ, ആവശ്യങ്ങൾ ഉന്നയിക്കാതെ, വ്യവസ്ഥകൾ നൽകാതെ, ഞങ്ങളുടെ സംസ്കാരം നിങ്ങളുടെ സംസ്കാരത്തിൽ അടിച്ചേൽപ്പിക്കാതെ,” എന്നും ബാറക്ക് പറഞ്ഞു. സിറിയയും അയൽരാജ്യമായ ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.