അമേരിക്കൻ ജനതയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രം യുഎസ് സൈന്യം; ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല എന്നാണ് നിലപാടെന്ന് വാൻസ്

വാഷിംഗ്ടൺ: ഇറാനിയൻ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചേക്കാമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ആ തീരുമാനം ആത്യന്തികമായി പ്രസിഡന്റിനുള്ളതാണ്. കഴിഞ്ഞ 25 വർഷത്തെ മണ്ടൻ വിദേശ നയത്തിന് ശേഷം വിദേശ ഇടപെടലിനെക്കുറിച്ച് ആളുകൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും വാൻസ് എക്സിൽ കുറിച്ചു. എന്നാൽ ഈ വിഷയത്തിൽ പ്രസിഡന്റ് കുറച്ച് വിശ്വാസം നേടിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നു.

ഇത് അടുത്ത് നിന്ന് കണ്ടിട്ടുള്ളതിനാൽ, അമേരിക്കൻ ജനതയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് താൽപ്പര്യമെന്ന് ഉറപ്പ് നൽകാൻ കഴിയുമെന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിൽ ട്രംപ് കഴിഞ്ഞ 10 വർഷമായി അത്ഭുതകരമാം വിധം സ്ഥിരത പുലർത്തിയിട്ടുണ്ട് എന്ന് വാൻസ് വാദിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ ഭരണകൂടം നയതന്ത്രപരമായ ഒരു പരിഹാരത്തിനായി ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ട് വഴികളിൽ ഒന്നിലൂടെ സംഭവിക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നും വാൻസ് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേൽ – ഇറാൻ സംഘര്‍ഷം കടുക്കുമ്പോൾ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും സമാധാനം ഉടൻ വരുമെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നു, പിന്നീട് യുഎസ് ഇസ്രായേലിനൊപ്പം ഇറാനെ ബോംബിടുന്നതിൽ പങ്കുചേർന്നേക്കാമെന്നും അദ്ദേഹം തന്നെ പറയുന്നു. കഴിഞ്ഞ രാത്രി ഏകദേശം 10 ദശലക്ഷം ആളുകൾ താമസിക്കുന്ന ടെഹ്‌റാൻ നഗരം ഒഴിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇസ്രായേലിലേക്കുള്ള തന്‍റെ പ്രതിനിധിയിൽ നിന്നുള്ള ഒരു സന്ദേശം അദ്ദേഹം പങ്കുവെച്ചു. അതിൽ താൻ ഒരു വലിയ തീരുമാനത്തെ അഭിമുഖീകരിക്കുകയാണെന്ന് സൂചിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide