യൂറോപ്പും ട്രംപും അകൽച്ചയിലോ? ട്രംപിന്‍റെ പുതിയ ദേശീയ സുരക്ഷാ തന്ത്രത്തിൽ സുപ്രധാന മാറ്റങ്ങൾ, ‘അമേരിക്ക ഫസ്റ്റ്’ ആധിപത്യം

വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം വൈറ്റ് ഹൗസ് പുറത്തിറക്കി. 33 പേജുകളുള്ള ഈ രേഖ, അദ്ദേഹത്തിൻ്റെ അമേരിക്ക ഫസ്റ്റ് സിദ്ധാന്തത്തിന് വലിയ പ്രാധാന്യം നൽകുന്നു. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ സൈനിക വിഭവങ്ങൾ മാറ്റുന്നത് മുതൽ യൂറോപ്പിനോട് മുൻപെങ്ങും ഇല്ലാത്തവിധം നേരിട്ടുള്ള ഏറ്റുമുട്ടൽ നിലപാട് സ്വീകരിക്കുന്നത് വരെ യുഎസ് വിദേശനയം പുനഃക്രമീകരിക്കുന്നതിനെ ഇത് വ്യക്തമാക്കുന്നു.
കുടിയേറ്റം, മയക്കുമരുന്ന് കടത്ത്, പ്രദേശത്തെ ശത്രു ശക്തികളുടെ വളർച്ച എന്നിവയെ നേരിടാൻ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ യുഎസ് സൈനിക സാന്നിധ്യം പുനഃക്രമീകരിക്കുന്നതിലാണ് തന്ത്രം കേന്ദ്രീകരിക്കുന്നത്.

ഈ ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായി ‘മോൺറോ ഡോക്ട്രിൻ്റെ’ (1823-ലെ യൂറോപ്യൻ ശക്തികൾ പടിഞ്ഞാറൻ മേഖലയിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന പ്രസിഡൻ്റ് ജെയിംസ് മോൺറോയുടെ ആഹ്വാനം) “ട്രംപ് കോറോളറി” നടപ്പിലാക്കുമെന്ന് രേഖ പ്രഖ്യാപിക്കുന്നു. കൂടുതൽ കോസ്റ്റ് ഗാർഡ്, നേവി സാന്നിധ്യവും അതിർത്തി സുരക്ഷിതമാക്കാനും കാർട്ടലുകളെ പരാജയപ്പെടുത്താനും, ആവശ്യമെങ്കിൽ മാരകമായ ശക്തി ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള” വിന്യാസങ്ങളും രേഖയിൽ വിശദീകരിക്കുന്നു.

സുരക്ഷയ്ക്കും സമൃദ്ധിക്കും ഒരു വ്യവസ്ഥ എന്ന നിലയിൽ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കയ്ക്ക് മുൻതൂക്കം ഉണ്ടായിരിക്കണം—ഈ മേഖലയിൽ ആവശ്യാനുസരണം ആത്മവിശ്വാസത്തോടെ നമ്മുക്ക് ഇടപെടാൻ കഴിയുന്ന ഒരു വ്യവസ്ഥയാണിത്,” രേഖ പറയുന്നു. ദീർഘകാല സഖ്യകക്ഷിയായ യൂറോപ്പിനോടുള്ള ട്രംപിന്റെ സമീപനത്തിലെ കാതലായ മാറ്റമാണ് പ്രധാന സംഭവം.

More Stories from this section

family-dental
witywide