കാനഡയുടെ വമ്പൻ പ്രഖ്യാപനത്തിൽ യുഎസിന് നീരസം; വ്യാപാര കരാർ പ്രയാസമായിരിക്കുമെന്ന് തുറന്നടിച്ച് ട്രംപ്, ഇനിയെന്ത്?

വാഷിംഗ്ടൺ/ഒട്ടാവ: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, കാനഡയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുന്നത് വളരെ പ്രയാസകരമായിരിക്കും എന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ചയോടെ യുഎസ് വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്താനിരിക്കെയാണ് ട്രംപിന്റെ ഈ ഭീഷണി. ഇന്ന് ഒരു കരാറിൽ എത്തിയില്ലെങ്കിൽ, വെള്ളിയാഴ്ച മുതൽ കാനഡ യുഎസിലേക്ക് വിൽക്കുന്ന മിക്ക സാധനങ്ങൾക്കും 35 ശതമാനം താരിഫ് നേരിടേണ്ടിവരും.

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ നീക്കം യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സമാനമായ പ്രഖ്യാപനങ്ങളെ തുടർന്നാണ്. ഗാസയിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനിടെയാണ് ഇത് സംഭവിക്കുന്നത്. ബുധനാഴ്ച ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം പോഷകാഹാരക്കുറവ് മൂലം ഏഴ് പേർ കൂടി മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചത്. ഇസ്രായേലിനൊപ്പം സമാധാനപരമായും സുരക്ഷിതമായും നിലനിൽക്കുന്ന സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ കാർണി പറഞ്ഞു.
സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിനും, ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സമാനമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച യുകെയ്ക്കും പിന്നാലെയാണ് കാനഡയുടെയും ഈ നീക്കം.

“ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നുവെന്ന് കാർണി പറഞ്ഞു. പലസ്തീൻ അതോറിറ്റിക്ക് ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് ഞങ്ങൾ ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

2026-ൽ ദീർഘകാലമായി വൈകിയ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും അതിൽ ഹമാസ് ഒരു പങ്കും വഹിക്കില്ലെന്നും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തനിക്ക് ഉറപ്പ് നൽകിയതായും കാർണി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide