
വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിനെ അറിയിക്കാന്‍ തന്റെ ഭരണകൂടം പദ്ധതിയിടുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ സംഘത്തിനെതിരെ നിലവില്‍ യുദ്ധ പ്രഖ്യാപനം ആവശ്യമില്ലെന്നും, കരയിലെ മയക്കുമരുന്നു സംഘങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളായിരിക്കും അടുത്തതെന്നും ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കി.
‘ശരി, ഞങ്ങള്‍ യുദ്ധപ്രഖ്യാപനം ആവശ്യപ്പെടേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന ആളുകളെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണെന്ന് ഞാന്‍ കരുതുന്നു. ശരി? ഞങ്ങള്‍ അവരെ കൊല്ലാന്‍ പോകുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഇപ്പോള്‍ അവര്‍ (മയക്കുമരുന്ന്) കരമാര്‍ഗ്ഗം വരുന്നു … നിങ്ങള്‍ക്കറിയാമോ, അടുത്തത് കരയായിരിക്കും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു,
എഫ്-35 യുദ്ധവിമാനങ്ങള്‍, ആണവ അന്തര്‍വാഹിനി, ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകള്‍, ആയിരക്കണക്കിന് സൈനികര്‍ എന്നിങ്ങനെ കരീബിയന്‍ കടലില്‍ യുഎസ് സൈന്യം തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍, പസഫിക് സമുദ്രത്തിലെ മയക്കുമരുന്ന് കപ്പലുകള്‍ക്കെതിരെ അമേരിക്ക നിരവധി ആക്രമണങ്ങള്‍ നടത്തി. ഏകദേശം 40 പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ ചിലത് വെനിസ്വേലയിൽ നിന്നെന്ന് സംശയിക്കുന്ന കപ്പലുകള്‍ക്ക് നേരെയായിരുന്നു.
Trump says crackdown on drug traffickers will be stepped up not only at sea but also on land















