
വാഷിംഗ്ടണ്‍ : ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
”ഞാന്‍ പോകുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഞങ്ങള്‍ക്ക് ഒരു ജി20 മീറ്റിംഗ് ഉണ്ട്.
ദക്ഷിണാഫ്രിക്ക ഇനി ജിഎസില്‍ പോലും ഉണ്ടാകരുത്, കാരണം അവിടെ സംഭവിച്ചത് മോശമാണ്. പോകില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അവിടെ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോകുന്നില്ല. അത് അവിടെ ഉണ്ടാകരുത്”- ബുധനാഴ്ച മയാമിയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ ട്രംപ് പറഞ്ഞു.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ഉൾപ്പെടുന്നതാണ് ജി20.
2024 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്ക ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. നവംബര്‍ 22 മുതല്‍ 23 വരെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ഒരു ഉച്ചകോടി യോഗത്തിന് ആതിഥേയത്വം വഹിക്കും. ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. 2022 ഡിസംബർ മുതൽ 2023 നവംബർ വരെ ഇന്ത്യ ജി20 യുടെ പ്രസിഡന്റായിരുന്നു, 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ 18-ാമത് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലാണ് ആഫ്രിക്കൻ യൂണിയൻ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പിംഗിൽ സ്ഥിരാംഗമായി ഔദ്യോഗികമായി ചേർന്നത്.
Trump says he won’t attend G20 summit in South Africa.















