സമാധാന കരാറിന് തടസം സെലെൻസ്കി, ട്രംപിൻ്റെ സൂചനയിൽ നെറ്റി ചുളിച്ച് ലോകം; ‘യുക്രൈൻ ഒരു കരാറിലെത്തേണ്ടി വരും’

വാഷിംഗ്ടൺ: യുക്രൈൻ പ്രസിഡൻ്റ് വോലോഡിമിർ സെലെൻസ്കി എത്രയും വേഗം റഷ്യയുമായി സമാധാന കരാറിൽ എത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒരു സമാധാന കരാറിന് തടസ്സമുണ്ടാക്കുന്നത് സെലെൻസ്കിയാണെന്ന് ട്രംപ് സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സെലെൻസ്കി ഉടൻ തന്നെ ഒരു കരാറിലെത്തണം. അയാൾ ഒരു കരാറിലെത്തേണ്ടി വരും,” ട്രംപ് പറഞ്ഞു.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ട്രംപ് നടത്തിയിരുന്നു. കഴിഞ്ഞ മാസം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, സെലെൻസ്കി, മറ്റ് യൂറോപ്യൻ നേതാക്കൾ എന്നിവരുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചകൾ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയില്ല.

യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ സൈന്യം ഡോൺബാസ് പ്രദേശം മുഴുവനായി പിടിച്ചെടുക്കാനും യുക്രൈൻ നാറ്റോയിൽ ചേരില്ലെന്ന് ഉറപ്പു നൽകാനും റഷ്യ ആവശ്യപ്പെട്ടിരുന്നു.

“യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണം. അവർ വെറുതെ സംസാരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവർ നിർത്തണം,” ട്രംപ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കണമെന്നും ട്രംപ് പറഞ്ഞു.

അലാസ്കയിൽ പുടിനുമായി നടത്തിയ ഉച്ചകോടി ഫലം കണ്ടെന്ന് ട്രംപ് ആവർത്തിച്ചു. ഒരു മാസം മുൻപ് നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് സി.എൻ.എൻ. ചോദിച്ചപ്പോൾ, “അത് ഒരുപാട് കാര്യങ്ങൾ സാധിച്ചു, പക്ഷേ ഇത് ഇരുവർക്കും സാധിക്കേണ്ട ഒന്നാണ്,” എന്ന് ട്രംപ് മറുപടി പറഞ്ഞിരുന്നു. “എനിക്ക് തോന്നുന്നു, ഞാൻ അവരുടെ കൂടെ മുറിയിൽ ഇരിക്കേണ്ടി വരുമെന്ന്, കാരണം അവർക്ക് ഒരുമിച്ച് ഇരിക്കാൻ സാധിക്കില്ല. അവിടെ വലിയ വെറുപ്പുണ്ട്,” ട്രംപ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide