
അമേരിക്കയെയും അവരുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യം വച്ച് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികൾ നടത്തിയെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐസിസി) ഉപരോധിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
അമേരിക്കൻ – ഇസ്രയേൽ പൗരന്മാർക്ക് എതിരെ ഐസിസി അന്വേഷണങ്ങളിൽ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക, വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപിൻ്റെ ഈ എക്സിക്യൂട്ടിവ് ഉത്തരവ്.
കഴിഞ്ഞ നവംബറിൽ, ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ച് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുണ്ട്, ഇസ്രായേൽ അത് നിഷേധിച്ചു. ഹമാസ് കമാൻഡർക്കെതിരെയും ഐസിസി ഒരു വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐസിസി ബെഞ്ചമിൻ നെതന്യാഹുവിനും ഹമാസ് നേതാവിനും എതിരെ വാറണ്ട് പുറപ്പെടുവിച്ചതോടെ അവരെ സമന്മാരാക്കുകയാണെന്നും അത് ലജ്ജാകരമാണെന്നും ട്രംപ് ആരോപിക്കുന്നു.
ഐസിസിയുടെ സമീപകാല നടപടികൾ അമേരിക്കയെ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും അമേരിക്കയുടെ പരമാധികാരത്തെ ലംഘിക്കുന്നെന്നും ദേശീയ സുരക്ഷയും വിദേശനയ നയങ്ങളും ദുർബലപ്പെടുത്തുന്നെന്നും എക്സിക്യൂട്ടിവ് ഉത്തരവി ൽ പറയുന്നു.
Trump signs sanctions against International Criminal Court