
ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം വലിയ വിജയമായിരുന്നു എന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൌസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ 4 മിനിറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇത് അവകാശപ്പെട്ടത്. ഇറാനോട് ആക്രമണം നിർത്തണമെന്നും സമാധാനത്തിനായി മുന്നോട്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കഴിഞ്ഞ എട്ട് ദിവസമായി ലോകം കണ്ടതിനേക്കാൾ വലിയ ദുരന്തം ഇറാനിൽ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
— Donald J. Trump (@realDonaldTrump) June 22, 2025
“ഓർക്കുക, ഇനിയും നിരവധി ലക്ഷ്യങ്ങൾ ബാക്കിയുണ്ട്. ഇന്ന് രാത്രിയായിരുന്നു ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും, ഒരുപക്ഷേ ഏറ്റവും മാരകവുമായ ആക്രമണം നടത്തിയത്. എന്നാൽ സമാധാനം വേഗത്തിൽ വന്നില്ലെങ്കിൽ, കൃത്യതയോടെയും വേഗതയോടെയും വൈദഗ്ധ്യത്തോടെയും ഞങ്ങൾ മറ്റ് ലക്ഷ്യങ്ങളിലേക്ക് പോകും,” യുഎസ് പ്രസിഡന്റ് പറഞ്ഞു.
‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നു’-ട്രംപ് പറഞ്ഞു
“ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ – വിനാശകരമായ ഈ കേന്ദ്രങ്ങളുടെ പേരുകൾ വർഷങ്ങളായി നിങ്ങൾ കേട്ടിരിക്കാം. അവ ഇന്ന് യുഎസ് സൈന്യം തകർത്തു. ആ ആക്രമണങ്ങൾ വളരെ അൽഭുതകരമായി യുഎസ് സൈന്യം നടപ്പാക്കി. ലോകത്തെ വേറെ ഒരു സൈന്യത്തിനും അത് സാധിക്കില്ല. കൃത്യത, വേഗത, മികവ് ഇതും മൂന്നും കൂടി ചേർന്ന സൈന്യത്തിന്റെ ഓപറേഷൻ അൽഭുതകരമായ വിജയമായിരുന്നു എന്ന് ട്രംപ് പറഞ്ഞു.
40 വര്‍ഷമായി ഇസ്രയേലിന്റെയും അമേരിക്കയുടേയും അന്ത്യമാണ് ഇറാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ ഞങ്ങളുടെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ആയുധങ്ങളും ബോംബുകളും പ്രയോഗിക്കുന്നു. അവരുടെ ജനറലായിരുന്ന ഖാസിം സുലൈമാനി നിരവധി പേരെ കൊന്നൊടുക്കി. വളരെ മുമ്പെ ഞാന്‍ തീരുമാനിച്ചിരുന്നതാണ് ഞാന്‍ കാരണം ഇത് സംഭവിക്കരുതെന്ന്. ഇത് തുടരില്ലെന്നും അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു
ഇസ്രായേലിനുള്ള ഈ ഭയാനകമായ ഭീഷണി ഇല്ലാതാക്കാൻ ഒരു “ടീമായി” തങ്ങൾ പ്രവർത്തിച്ചുവെന്ന്പ റഞ്ഞുകൊണ്ട് ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹം അഭിനന്ദിച്ചു.
വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് എന്നിവർ ട്രംപിനൊപ്പം ഉണ്ടായിരുന്നു.
Trump speaks after US strikes on Iran nuclear sites