
വാഷിംങ്ടൺ ഡി.സി: യുഎസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അടുത്ത പുതിയ നീക്കമെന്ന് റിപ്പോർട്ടുകൾ. 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ ബാലറ്റുകളുടെയും വോട്ടിങ് യന്ത്രങ്ങളുടെയും ഉപയോഗം അവസാനിപ്പിക്കാൻ എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കുമെന്ന് തിങ്കളാഴ്‌ച ട്രംപ് പ്രഖ്യാപിച്ചു. ഇത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിയമപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മെയിൽ-ഇൻ ബാലറ്റുകളും, വളരെ ‘കൃത്യമല്ലാത്തതും’, ചെലവേറിയതും, വിവാദപരവുമായ വോട്ടിംഗ് യന്ത്രങ്ങളും ഇല്ലാതാക്കാൻ ഞാൻ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ പോകുകയാണ്,” എന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
അതേസമയം, നേരത്തെയും ട്രംപ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജോ ബൈഡനല്ല, താനാണ് വിജയിച്ചതെന് തെറ്റായി പ്രചരിപ്പിച്ച ട്രംപ് മെയിൽ-ഇൻ ബാലറ്റുകളുടെ സുരക്ഷയെക്കുറിച്ച് നേരത്തെയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ യുഎസ് വോട്ടിംഗ് സംവിധാനം പരിഷ്കരിക്കാൻ സഹ റിപ്പബ്ലിക്കൻമാരോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.