
വാഷിംഗ്ടണ്‍ : വിദേശ ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം ബാധിക്കുക എയ്ഡ്സ് ബാധിച്ച ദശലക്ഷക്കണക്കിന് ആളുകളെ. ട്രംപിന്റെ തീരുമാനം ഇവരുടെ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎന്‍ മുന്നറിയിപ്പ്.
ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപ്, യുഎസ് വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാന്‍ ഉത്തരവിട്ടു. ഇത് ആഗോളതലത്തില്‍ അത്യാവശ്യ സഹായം വേണ്ടവരെ ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വികസന സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക, യുഎന്നിന് മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) വഴിയാണ് ലഭിക്കുന്നത്.
ട്രംപിന്റെ തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയാനിമ പറയുന്നത്.
ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവർത്തകരെയുമാണ് ബാധിക്കുക. 5 വർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിച്ച് 6.3 ദശലക്ഷം ആകുമെന്നു യുഎൻ എയ്ഡ്‌സിന്റെ കണക്കുകൾ ഉദ്ധരിച്ച് ബയനിമ പറയുന്നു.
എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയുടെ ഭാഗമായി സംസാരിച്ച ബയാനിമ, നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായും വിദേശ ഫണ്ടിംഗില്‍ നിന്ന് ആഭ്യന്തര വരുമാനം ഉപയോഗിക്കുന്നതിലേക്ക് മാറാന്‍ അവരെ പ്രേരിപ്പിച്ചതായും പറഞ്ഞു.
എന്നാല്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളും വലിയ കടബാധ്യതകളാല്‍ വലയുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 1961 ല്‍ സ്ഥാപിതമായ (യുഎസ്എഐഡി) യുടെ വാര്‍ഷിക ബജറ്റ് 40 ബില്യണ്‍ ഡോളറിലധികം ആണ്, ഇത് ലോകമെമ്പാടുമുള്ള വികസനം, ആരോഗ്യം, മാനുഷിക പരിപാടികളെ പിന്തുണയ്ക്കുന്നതിനായി ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍.