
ഇസ്രയേൽ – ഇറാൻ സംഘർഷത്തിന് ഒരു അയവുമില്ലാതെ തുടരുന്നു. യുഎസ് കൂടി ഇറാനെ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു കഴിഞ്ഞു. ഇറാൻ ആണവായുധം ഉണ്ടാക്കുന്നത് പൂർണമായും അവസാനിപ്പിക്കണമെന്നും കരാറിൽ ഒപ്പിടണമെന്നുമാണ് ട്രംപിൻ്റെയും ഇസ്രയേലിൻ്റേയും ആവശ്യം. നിരുപാധികം കീഴടങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന് വെല്ലുവിളി നടത്തിക്കൊണ്ടിരിക്കുകയാണ് ട്രംപ്. അതിനിടെ ടെഹ്റാനെ ആക്രമിക്കാൻ പോവുകയാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ വ്യോമസേന ഇറാനിലെ ഇസ്ഫഹാൻ ബാലിസ്റ്റിക് വിക്ഷേപണ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് അറിയിച്ചു.
അതേസമയം, ഇറാനിയൻ ഡിജിറ്റൽ മേഖലയിൽ ഇസ്രായേൽ വ്യാപകമായ സൈബർ ആക്രമണം ആരംഭിച്ചതായി ഇറാന്റെ സൈബർ സുരക്ഷാ കമാൻഡ് പറഞ്ഞു.
ഇറാനിൽ നിന്ന് നിരവധി മിസൈലുകൾ വരുന്നതായും ടെൽ അവീവിൽ സ്ഫോടനങ്ങൾ നടക്കുന്നതായും ഐഡിഎഫ് അറിയിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിലെ കുറഞ്ഞത് 2,725 പേരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. ചൊവ്വാഴ്ച വരെ, ഇസ്രായേലിലെ മരണസംഖ്യ 24 ആണ്. 647 ൽ അധികം ആളുകൾക്ക് പരുക്കേറ്റതായി സർക്കാർ പറഞ്ഞു.
യുഎസിൽ സിറ്റുവേഷൻ റൂം മീറ്റിംഗ്
ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായി ഉച്ചകഴിഞ്ഞ് സിറ്റുവേഷൻ റൂമിൽ ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 30-ലധികം യുഎസ് വ്യോമ ഇന്ധന ടാങ്കറുകൾ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇറാനെ ആക്രമിക്കാൻ യുഎസ് സൈന്യത്തെ ഉപയോഗിക്കുമെന്ന് ട്രംപ് ചിന്തിക്കുന്നുണ്ടെങ്കിലും , നയതന്ത്ര പരിഹാരം അദ്ദേഹം ഒരു ഓപ്ഷനായി കരുതുന്നു . എന്ന് ട്രംപിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെടുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. ആയത്തുല്ല ഖമീനി എവിയുണ്ടെന്ന് അറിയാമെന്നും വേണമെങ്കിൽ എളുപ്പത്തിൽ പിടിക്കാമെന്നും എന്നാൽ തങ്ങൾ അദ്ദേഹത്തെ വധിക്കില്ല എന്നും ട്രംപ് പറയുന്നു.
ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിന്റെ സിറ്റുവേഷൻ റൂം മീറ്റിംഗിന് മുമ്പ് ഫോണിൽ സംസാരിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ വിഷയത്തിൽ യുഎസ് പ്രസിഡന്റിന്റെ സ്ഥിരതയെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ന്യായീകരിച്ചു. “ഇറാനിയൻ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ട്രംപ് തീരുമാനിച്ചേക്കാം. ഇറാന് “ഒരു ആണവായുധം ഉണ്ടായിരിക്കാൻ പാടില്ല” എന്ന് അദ്ദേഹം ആവർത്തിച്ചു.
Trump threatens Iran hints that the US is also going to war Iran – Israel war