
വാഷിംഗ്ടണ്‍: ഇറാനിൽ നടന്ന യുഎസ് ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങളും പ്രതികരണങ്ങളും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ 24 മണിക്കൂറായി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍. മുതിർന്ന ഉദ്യോഗസ്ഥരുമായി പതിവായി കൂടിക്കാഴ്ചകൾ നടത്തുകയും വിവരങ്ങൾ അറിയുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ച ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ഇപ്പോഴും പദ്ധതിയിടുന്നുണ്ടെങ്കിലും, കാര്യമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ യാത്രാ പദ്ധതികൾക്ക് മാറ്റം വന്നേക്കാമെന്ന് രണ്ട് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
എണ്ണവില കുറച്ചുനിർത്താൻ ട്രംപ് ഇന്ന് എല്ലാവർക്കും മുന്നറിയിപ്പ് നൽകി. യുഎസ് ഊർജ്ജ വകുപ്പിനോട് “ഡ്രിൽ, ബേബി, ഡ്രിൽ” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും, എണ്ണവില കുറച്ചുനിർത്തുക. ഞാൻ നിരീക്ഷിക്കുന്നുണ്ട്! തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെതിരെ ഇറാനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആഗോള എണ്ണ വിപണിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു നീക്കമാണ് എന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങളെ “പ്രകോപനരഹിതവും, ന്യായീകരിക്കാനാവാത്തതും” എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ വിമർശനം. ആക്രമണങ്ങളെ പുടിൻ അപലപിച്ചെങ്കിലും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷിക്ക് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചില്ല എന്നുള്ളതാണ് ശ്രദ്ധേയമാണ്.