താരിഫുകളിൽ നിന്ന് വരുമാനം സൃഷ്ടിക്കാനായി ‘എക്‌സ്റ്റേണൽ റവന്യൂ സർവീസ്’ രൂപീകരിക്കുമെന്ന് ട്രംപ്, ഇന്ത്യയ്ക്ക് ഭീഷണി

താൻ വാഗ്ദാനം ചെയ്തപോലെ, വലിയ താരിഫുകളിൽ നിന്ന് വരുമാനം ശേഖരിക്കുന്നതിനായി ഒരു “എക്‌സ്റ്റേണൽ റവന്യൂ സർവീസ്” രൂപീകരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.

“വളരെക്കാലമായി, ഇന്റേണൽ റവന്യൂ സർവീസ് (IRS) ഉപയോഗിച്ച് നമ്മുടെ സ്വന്തം ആളുകൾക്ക് നികുതി ചുമത്തുകയാണ് നമ്മൾ. മൃദുലവും ദയനീയവും ദുർബലവുമായ വ്യാപാര കരാറുകളിലൂടെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ലോകത്തിനു മുഴുവൻ വളർച്ചയും സമൃദ്ധിയും നൽകി, അതേസമയം സ്വന്തം ആളുകൾക്ക് നികുതി ചുമത്തുന്നു. അത് മാറേണ്ട സമയമാണിത്. നമ്മുടെ താരിഫുകൾ, തീരുവകൾ, വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിവ ശേഖരിക്കുന്നതിന് ഞാൻ വിദേശകാര്യ റവന്യൂ സർവീസ് രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

ട്രംപ് കൂട്ടിച്ചേർത്തു: “വ്യാപാരംവഴി നമ്മളിൽ നിന്ന് പണം സമ്പാദിക്കുന്നവരിൽ നിന്ന് നമ്മൾ പണം ഈടാക്കാൻ തുടങ്ങും, അവർ ന്യായമായ വിഹിതം നൽകട്ടെ. 2025 ജനുവരി 20, എക്സ്റ്റേണൽ റവന്യൂ സർവീസിന്റെ ജനനത്തീയതിയായിരിക്കും. അമേരിക്ക വീണ്ടും മികച്ചതാകും.”

നവംബറിൽ ട്രംപ് വിജയിച്ച ഉടൻ തന്നെ മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള നിന്നുള്ള സാധനങ്ങൾക്ക് വൻതോതിൽ തീരുവ വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയെ താരിഫ് കിങ് എന്നു വിശേഷിപ്പിച്ചിരുന്നു. അമേരിക്കയുടെ തന്നെ സഖ്യകക്ഷികൾക്കും ചൈനയെ പോലുള്ള എതിരാളികൾക്കുമെതിരെ വലിയ തോതിൽ ചുങ്കം ചുമത്തുന്നതിന് നിയമപരമായ ന്യായീകരണം നൽകുന്നതിനായി ഒരു ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ട്രംപ് ശ്രമിച്ചേക്കും എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Trump will create an External Revenue Service to collect revenue from tariffs

More Stories from this section

family-dental
witywide