
കോസ്റ്റാറിക്കയുടെ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവായ ഓസ്‌കാർ ഏരിയാസിൻ്റെ യുഎസ് വീസ റദ്ദാക്കി.
യുഎസ് പ്രസിഡന്റിന്റെ പെരുമാറ്റത്തെ ഒരു റോമൻ ചക്രവർത്തിയുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തി ഡൊണാൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ തീരുമാനം യുഎസിൻ്റെ പക്ഷത്തുനിന്ന് ഉണ്ടായത്.
മധ്യ അമേരിക്കയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇടപെട്ടതിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 84 കാരനായ ഏരിയാസിന് ഇതു സംബന്ധിച്ച് യുഎസ് ഒരു വിശദീകരണവും നൽകിയിട്ടില്ല.
കോസ്റ്റാറിക്കൻ തലസ്ഥാനമായ സാൻ ജോസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, റദ്ദാക്കലിനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ല എന്ന് ഏരിയാസ് പറഞ്ഞു.
എന്നിരുന്നാലും, 2006 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായുള്ള അടുപ്പം ഒരു കാരണമായേക്കാം എന്ന് ഏരിയാസ് സൂചന നൽകി.
തീരുമാനം അറിയിച്ച് യുഎസ് സർക്കാരിൽ നിന്ന് കുറച്ച് വരികളുള്ള ഒരു ഇമെയിൽ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.തീരുമാനം എടുത്തത് പ്രസിഡന്റ് ട്രംപല്ല, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണെന്ന് താൻ കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
US cancels visa of Nobel Peace Prize winner Oscar Arias