ട്രംപ് വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ! യുഎസ് കോളേജുകളിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അപേക്ഷ കുറഞ്ഞു, ഇന്ത്യക്കാരിൽ 14 ശതമാനം ഇടിവ്

വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റതിനുശേഷം വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം കുറയ്ക്കുന്നതിനായി വൈറ്റ് ഹൗസ് നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുവെന്ന് സൂചന. ഈ വർഷം യുഎസ് കോളേജുകളിലേക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും 1,100-ൽ അധികം യൂണിവേഴ്സിറ്റികൾ അംഗങ്ങളായതുമായ കോമൺ ആപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, നവംബർ ഒന്ന് വരെ അന്താരാഷ്ട്ര അപേക്ഷകരുടെ എണ്ണം മുൻവർഷത്തേക്കാൾ ഒമ്പത് ശതമാനം കുറഞ്ഞു.

യുഎസിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഉറവിടമായ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിലുണ്ടായ 14 ശതമാനം ഇടിവാണ് ഈ കുറവിന് പ്രധാന കാരണം. 2020 ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കുറയുന്നത്. ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള അപേക്ഷകൾ യഥാക്രമം 18 ശതമാനവും 9 ശതമാനവും കുറഞ്ഞു.

യുഎസിലെ വിദേശ വിദ്യാർത്ഥികളുടെ രണ്ടാമത്തെ വലിയ ഉറവിടമായ ചൈനയിൽ നിന്നുള്ള അപേക്ഷകളിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. ഇത് ഒരു വർഷം മുമ്പുണ്ടായ അപേക്ഷാ വർദ്ധനവിന് തടയിട്ടു. ചരിത്രപരമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുഎസിലേക്ക് സംഭാവന ചെയ്യുന്ന പത്ത് രാജ്യങ്ങളിൽ, വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ എന്നീ അവസാന രണ്ട് രാജ്യങ്ങളിലൊഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും മൊത്തം അപേക്ഷകൾ കുറഞ്ഞു.

More Stories from this section

family-dental
witywide