രണ്ടായിരത്തോളം ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ റദ്ദാക്കി യുഎസ് എംബസി; കാരണം ‘ബോട്ട്’, ഇനി നടപടികൾ കടുപ്പിക്കാൻ തീരുമാനം

വാഷിം​ഗ്ടൺ∙ വ്യാപകമായ തട്ടിപ്പുകൾ കണ്ടെത്തിയതോടെ ‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയുമായി ഇന്ത്യയിലെ യുഎസ് എംബസി. ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്നതിനുള്ള ബി1, ബി2 വിസ നടപടിക്രമങ്ങളിലാണ് വമ്പൻ തട്ടിപ്പ് ന
നടക്കു്നനതായി ശ്രദ്ധയിൽപ്പെട്ടത്. ഇതുമൂലം ശരിയായ മാർഗത്തിൽ അപേക്ഷിച്ചവർക്ക് വിസ അപേക്ഷകൾ വൈകുന്നുവെന്ന ആരോപണം വന്നിരുന്നു. സാധാരണ ഗതിയിലുള്ള അപേക്ഷകളെ മറികടക്കാൻ കംപ്യൂട്ടർ പ്രോഗ്രാം (ബോട്ട്) ഉപയോഗിച്ച് നടത്തുന്ന വിസ അപേക്ഷകളാണ് അധികൃതർ കണ്ടെത്തിയത്.

ഔദ്യോഗിക ഷെഡ്യൂളിങ് നയങ്ങൾ ലംഘിച്ച് സ്ലോട്ടുകൾ സുരക്ഷിതമാക്കാൻ ‘ബോട്ടു’കൾ ഉപയോഗിച്ച് സിസ്റ്റം ചൂഷണം ചെയ്തവരെ കോൺസുലർ ടീം തിരിച്ചറിഞ്ഞതായി എംബസി അറിയിച്ചു. ഇത്തരത്തിലുള്ള രണ്ടായിരത്തോളം അപേക്ഷകൾ റദ്ദാക്കിയതായും ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചതായും എംബസി വ്യക്തമാക്കി.

More Stories from this section

family-dental
witywide