
വാഷിംഗ്ടണ്‍: ഇറാൻ ആണവായുധ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ കാമിൽ ഷിയ ആവശ്യപ്പെട്ടു. നിലവിലുള്ള സംഘർഷത്തിന് കാരണം ഇറാനാണെന്ന് അവർ വീണ്ടും കുറ്റപ്പെടുത്തി. ആണവായുധം നേടുന്നതിൽ നിന്ന് അവരെ തടയുന്ന ഒരു കരാറിന് ഇറാൻ സമ്മതിക്കേണ്ടതായിരുന്നു എന്നും കാമിൽ ഷിയ പറഞ്ഞു.
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്. യുഎന്നിന്‍റെ ആണവ ഏജൻസിയായ IAEA-യും യുഎസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റിയും ഇറാനിയൻ സർക്കാർ ആണവായുധം നിർമ്മിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ യുഎസിന് പങ്കില്ലെങ്കിലും, ഇസ്രായേലിനൊപ്പം അമേരിക്ക എന്നും നിലകൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഇറാന്‍റെ ആണവ അഭിലാഷങ്ങൾക്കെതിരായ അവരുടെ നടപടികളെ പിന്തുണയ്ക്കുന്നുവെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കാമില ഷിയ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു. ഇറാനിയൻ സർക്കാർ തങ്ങളുടെ ആണവായുധ അഭിലാഷങ്ങൾ ഉപേക്ഷിക്കണം. അതുവഴി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണെമെന്നും അവർ കൂട്ടിച്ചേർത്തു.