‘അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ അമേരിക്കക്കാരാണ്’; ട്രംപിന്റെ ജന്മാവകാശ പൗരത്വത്തിനെതിരായ ഉത്തരവ് തടഞ്ഞ് യുഎസ് ജഡ്ജി

വാഷിംഗ്ടണ്‍: രേഖകളില്ലാത്തതോ താല്‍ക്കാലിക കുടിയേറ്റക്കാരായ മാതാപിതാക്കളോ ആയവരിലൂടെ യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് തിരിച്ചടി. ഈ നീക്കം ഭരണഘടനാ വിരുദ്ധവും നിയമപരമായി യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ബോസ്റ്റണിലെ യുഎസ് ജില്ലാ ജഡ്ജി ലിയോ സോറോക്കിന്റെ വിധി വന്നു. ട്രംപിന്റെ ഇത്തരത്തിലുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് നിര്‍ത്തലാക്കുന്ന മൂന്നാമത്തെ ഫെഡറല്‍ കോടതിയാണിത്.

തന്റെ വിധി ഈ വിഷയത്തിലെ അന്തിമ വാക്കല്ലെന്നും എക്‌സിക്യൂട്ടീവ് നടപടിയുടെ ഭരണഘടനാപരമായ പ്രത്യാഘാതങ്ങളെ ഊന്നിപ്പറയുന്നുവെന്നും സോറോക്കിന്‍ കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മറ്റെല്ലാ കാലങ്ങളിലെയും പോലെ, അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്, ഒരു പേനകൊണ്ട് ആ നിയമ നിയമം മാറ്റാന്‍ പ്രസിഡന്റിന് കഴിയില്ല”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ ജന്മാവകാശ പൗരത്വ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ പദവിയെ ആശ്രയിച്ചിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടമാകുമെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ഈ വിഷയം രാജ്യത്തിന്റെ പരമോന്നത കോടതിയിലേക്ക് വേഗത്തില്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

‘പ്രസിഡന്റ് ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ ജന്മാവകാശ പൗരത്വ ഉത്തരവ് എവിടെയും പ്രാബല്യത്തില്‍ വരുന്നത് ജില്ലാ കോടതി വീണ്ടും തടഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു.’ സോറോക്കിന് മുമ്പാകെ കേസ് നയിച്ച ന്യൂ ജേഴ്സി അറ്റോര്‍ണി ജനറല്‍ മാത്യു പ്ലാറ്റ്കിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു,

More Stories from this section

family-dental
witywide