ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; മിഡിൽ ഈസ്റ്റിലെ ചില വിമാനങ്ങളും കപ്പലുകളും മാറ്റി യുഎസ്, ഇറാൻ ആക്രമണ സാധ്യത മുന്നിൽ കണ്ട് മുൻകരുതൽ

വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ മധ്യേഷ്യയിലെ തങ്ങളുടെ സൈനിക ആസ്തികളും ഉപകരണങ്ങളും സംരക്ഷിക്കുന്നതിനായി യുഎസ് സൈന്യം നിരവധി നടപടികൾ സ്വീകരിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി ഖത്തറിലെ തങ്ങളുടെ വലിയ താവളത്തിലെ സംരക്ഷണമില്ലാത്ത എല്ലാ വിമാനങ്ങളും ബഹ്‌റൈനിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നേവി കപ്പലുകൾ മാറ്റി.

യുഎസ് സൈനികർക്ക് നേരെ ആക്രമണ സാധ്യതയുള്ള ഏത് സാഹചര്യത്തിലും സാധാരണ നടപടിക്രമമായി കണക്കാക്കുന്ന, അധിക രക്തത്തിന്‍റെ ശേഖരം സെൻട്രൽ കമാൻഡ് മേഖലയിൽ മുൻകൂട്ടി എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലിനൊപ്പം യുഎസ് ആക്രമണം നടത്തിയാൽ മധ്യേഷ്യയിലെ യുഎസ് സൈനികരെയും താവളങ്ങളെയും ആക്രമിക്കുമെന്ന ഇറാനിയൻ ഭീഷണികൾക്കിടയിൽ ഈ മാറ്റങ്ങളെ മുൻകരുതലെടുക്കുന്നതിനുള്ള ആസൂത്രണമെന്നാണ് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് സംരക്ഷണമില്ലാത്ത അമേരിക്കൻ വിമാനങ്ങൾ ഈ ആഴ്ച ആദ്യം മാറ്റിയതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കൂടാതെ, ബഹ്‌റൈനിലെ യുഎസ് നേവിയുടെ താവളമായ നാവിക സപ്പോർട്ട് ആക്ടിവിറ്റി ബഹ്‌റൈനിൽ വിന്യസിച്ചിരുന്ന എല്ലാ യുഎസ് നേവി കപ്പലുകളും ഈ ആഴ്ച ആദ്യം തുറമുഖം വിട്ടു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ വിമാനങ്ങളും കപ്പലുകളും എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമല്ല.

Also Read

More Stories from this section

family-dental
witywide