ലാദനെ കൊലപ്പെടുത്താന്‍ യുഎസ് നേവി കമാന്‍ഡോകള്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ പറന്നിറങ്ങി, പിന്നീട് സംഭവിച്ചതിങ്ങനെ വെളിപ്പെടുത്തലുമായി പുസ്തകം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ ആരുമറിയാതെ കൊലപ്പെടുത്തി യുഎസ് നേവി കമാന്‍ഡോകള്‍ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ‘ദ് സര്‍ദാരി പ്രസിഡന്‍സി: നൗ ഇറ്റ് മസ്റ്റ് ബി ടോള്‍ഡ്’ എന്ന പുസ്തകം. ലാദനെ കൊലപ്പെടുത്തുമ്പോള്‍ പാക്ക് പ്രസിഡന്റായിരുന്ന ആസിഫ് അലി സര്‍ദാരിയുടെ വക്താവും അടുത്ത അനുയായിയുമായിരുന്ന ഫര്‍ഹത്തുല്ല ബാബറിന്റേതാണ് ഈ പുസ്തകം

”2011 മേയ് 2 പുലര്‍ച്ചെ യുഎസ് നേവി കമാന്‍ഡോകള്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ പറന്നിറങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ ആരുമറിയാതെ കൊലപ്പെടുത്തി. അപ്പോള്‍ പാക്കിസ്ഥാനിലെ സ്ഥിതിയെന്തായിരുന്നു: ‘ഞെട്ടല്‍, ആശയക്കുഴപ്പം, മരവിപ്പ്…” ബാബര്‍ എഴുതി. യുഎസ് നീക്കത്തെക്കുറിച്ചു പ്രതികരിക്കാന്‍ പാക്കിസ്ഥാന് 14 മണിക്കൂറിലേറെ വേണ്ടിവന്നുവെന്നും ബാബര്‍ പുസ്തകത്തിലെഴുതുന്നു.

പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നതും നാണംകെടുത്തുന്ന തരത്തിലുമായിരുന്നു യുഎസ് നീക്കമെന്നും. സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്നും ബാബര്‍ വെളിപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide