യുഎസ് വിമാന ദുരന്തം : പോട്ടോമാക് നദിയില്‍ നിന്നും 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു, അപകടം വൈറ്റ് ഹൗസില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ

വാഷിംഗ്ടണ്‍: യുഎസിനെ നടുക്കിയ വിമാന ദുരന്തത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തിനു പിന്നാലെ വിമാനം പതിച്ച പോട്ടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

വൈറ്റ് ഹൗസില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇന്നലെ രാത്രി 64 യാത്രക്കാരുമായി പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് റീജിയണല്‍ ജെറ്റ് ഒരു സൈനിക ഹെലികോപ്റ്ററുമായി പ്രാദേശിക സമയം രാത്രി 9 മണിയോടെ ആകാശത്ത് വെച്ച് കൂട്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൊട്ടോമാക് നദിയിലേക്കാണ് ഹെലികോപ്റ്ററും വിമാനവും പതിച്ചത്.

60 യാത്രക്കാരും നാല് ജീവനക്കാരുമായി കന്‍സാസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകുകയായിരുന്നു അമേരിക്കന്‍ ഈഗിള്‍ ഫ്‌ലൈറ്റ് 5342 എന്ന് എയര്‍ലൈന്‍. വിമാന ദുരന്തത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ രാത്രിയില്‍ ആകാശത്ത് ഒരു വലിയൊരു സ്‌ഫോടനം നടന്നതിന് സമാനമായിരുന്നു. ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററിലുണ്ടായിരുന്നത് മൂന്ന് സൈനികരായിരുന്നു. അപകടസ്ഥലത്ത് ഒന്നിലധികം ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide