ഇറാൻ്റെ 3 ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു; ആക്രമണം പൂർത്തിയാക്കിയതായി ഡൊണാൾഡ് ട്രംപ്

ഇറാനിലെ ഫോർഡോ, നടാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം പൂർത്തിയാക്കിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

“ഫോർഡോ, നടാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായ ആക്രമണം പൂർത്തിയാക്കി. ഇപ്പോൾ എല്ലാ വിമാനങ്ങളും ഇറാൻ വ്യോമാതിർത്തിക്ക് പുറത്താണ്,”‘ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. “നമ്മുടെ മഹത്തായ അമേരിക്കൻ സൈന്യത്തിന് അഭിനന്ദനങ്ങൾ. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല. ഇനി സമാധാനത്തിനുള്ള സമയമാണ്. “

ട്രംപ് ഉടൻ വൈറ്റ്ഹൌസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ആക്രമണത്തിനു ശേഷം ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടതായി ഇറാനും സ്ഥിരീകരിച്ചു.

മണിക്കൂറുകൾക്ക് മുമ്പ് , ബങ്കർ ബസ്റ്റർ ബോംബുകളുമായി അമേരിക്കൻ B2 സ്റ്റെൽത്ത് വിമാനങ്ങൾ പസഫിക്കിനു മുകളിലൂടെ പറക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

ഇറാന്റെ ആണവ പദ്ധതിക്ക് നിർണായകമാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിശ്വസിക്കുന്ന ഒരു സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോർഡോ, ഒരു പർവതത്തിനടിയിൽ ഏകദേശം 300 അടി താഴെയായിരുന്നു ഫോർഡോ. കൂടാതെ ഗണ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശവുമായിരുന്നു ഇത്.

ഇറാനിൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ, ഹമാസിന് സഹായം നൽകിയിരുന്ന കമാൻഡറുൾപ്പെടെ അഞ്ച് ഇറാൻ ഉന്നതരെ ഇസ്രയേൽ വധിച്ചിരുന്നു.

ഖൂമിലെ പാർപ്പിടം ലക്ഷ്യമിട്ടുനടത്തിയ ആക്രമണത്തിൽ ഖുദ്സ് ഫോഴ്സിന്റെ പലസ്തീൻ കോർ മേധാവി സയീദ് ഇസാദിയുൾപ്പെടെയുള്ളവരാണ് മരിച്ചത്. ഇറാനിയൻ റെവലൂഷണറി ഗാർഡ്സിന്റെ വിദേശകാര്യവിഭാഗമാണ് ഖുദ്സ് ഫോഴ്സ്. ഇസ്രയേലിലേക്ക് ഇറാൻ നാൽപ്പതോളം ഡ്രോണുകളയച്ചു. ഇസാദിയുടെ വധം ഇസ്രയേലി രഹസ്യാന്വേഷണവിഭാഗത്തിന്റെയും വ്യോമസേനയുടെയും വലിയ നേട്ടമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന് ഹമാസിനുവേണ്ട സാമ്പത്തിക-ആയുധ സഹായങ്ങൾ നൽകിയത് ഇസാദിയാണെന്നും പറഞ്ഞു. യുഎസിന്റെയും ബ്രിട്ടന്റെയും ഉപരോധം നേരിടുന്നയാളാണ് ഇസാദി. ഇറാന്റെ ആണവഗവേഷണകേന്ദ്രമായ ഇസ്‌ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തി.

US strikes Iran nuclear sites, Trump says

More Stories from this section

family-dental
witywide