
ചൈനയും റഷ്യയും നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് ഡെൻമാർക്ക് ഗ്രീൻലാൻഡിനെ വിട്ടുകൊടുത്തു എന്ന് ആരോപിച്ചും എന്നും ഗ്രീൻലാൻഡിൻ്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി ഒരു ഉടമ്പടിയിൽ എത്താൻ ആഹ്വാനം ചെയ്തും യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസ്. എന്നാൽ ഗ്രീൻലാൻഡ് സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല നയത്തെ വാൻസ് നിഷേധിച്ചു. അത് ദ്വീപ് വാസികൾക്ക് ഏറെ ആശ്വാസം പകർന്ന വാർത്തയായിരുന്നു.
ഗ്രീൻലാൻഡുകാരോട് “സ്വയം നിർണ്ണയാവകാശം” സ്വീകരിക്കാനും 1721 മുതൽ ഈ മേഖലയെ നിയന്ത്രിക്കുന്ന ഡെൻമാർക്കുമായുള്ള ബന്ധം വിച്ഛേദിക്കാനും വാൻസ് അഭ്യർത്ഥിച്ചു. ഗ്രീൻലാൻഡിലെ സംരക്ഷിക്കാൻ വേണ്ടത്ര ഒന്നും ഡെൻമാർക്ക് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരിയിൽ നടത്തിയ ഒരു ഹിതപരിശോധയിൽ ഗ്രീൻലാൻഡുകാരിൽ ബഹുഭൂരിപക്ഷവും യുഎസിൻ്റെ പിടിച്ചെടുക്കൽ എന്ന ആശയത്തെ എതിർത്തിരുന്നു.
വെള്ളിയാഴ്ചത്തെ സന്ദർശനത്തെ വാൻസിന്റെ ഭാര്യ ഉഷ ഒരു “സാംസ്കാരിക” പര്യടനമായാണ് ആദ്യം വിശേഷിപ്പിച്ചത്. അവിടെ അവർ സ്ലെഡിംഗ് മത്സരം കാണാനായി പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രദേശികമായി കടുത്ത എതിർപ്പ് നിലനി.ക്കുന്നതിനാൽ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കി. അമേരിക്കൻ സംഘം ഗ്രീൻലാൻഡിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തലസ്ഥാനമായ നുക്കിൽ നിന്ന് ഏകദേശം 930 മൈൽ (1,500 കിലോമീറ്റർ) അകലെ ദ്വീപിന്റെ വിദൂര വടക്കുഭാഗത്തുള്ള മിസൈൽ പ്രതിരോധ കേന്ദ്രമായ പിറ്റുഫിക് സ്പേസ് ബേസ് മാത്രം സന്ദർശിച്ച് മടങ്ങി.
വാൻസ്, ഭാര്യഉഷ വാൻസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്, യൂട്ടായിലെ സെനറ്റർ മൈക്ക് ലീ എന്നിവരാണ് ദ്വീപ് സന്ദർശിച്ചത്.
Vanceടേ Greenland trip ended abruptly