പ്രേമ ചതി, കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം ; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വിറുതേ വിട്ടു, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ രാജ് (23)വധക്കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും. ഇന്നു വിധി പറയും. സംശയത്തിന്റെ ആനുകൂല്യത്തോടെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.

ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരനെന്ന് കോടതി.

ഗ്രീഷ്മ, ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയാണ് ഒന്നാം പ്രതി. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്.

വിവാഹം ഉറപ്പിച്ചതോടെ കാമുകനെ ഒഴിവാക്കാനായാണ് ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തിയതെന്നാണ് കേസില്‍ പറയുന്നത്. സൈനികനുമായാണ് ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗ്രീഷ്മയെ അമ്മ സഹായിച്ചെന്നും കീടനാശിനി വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide