
ജറുസലേം: ഇറാനുമായുള്ള സംഘർഷത്തിനിടെ പൂർണ്ണമായും പ്രതിരോധാത്മക നിലപാട് സ്വീകരിക്കാൻ ഇസ്രായേൽ അമേരിക്കയോട് ആവശ്യപ്പെട്ടതായി യുഎസിലെ ഇസ്രായേൽ അംബാസഡർ യെഹിയേൽ ലീറ്റർ. ഇറാനിലെ വ്യോമാതിർത്തി നിയന്ത്രിക്കുന്നു എന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്‍റിന്‍റെ വക്താവായി പ്രവർത്തിക്കാൻ താൻ ശ്രമിക്കുന്നില്ല. അതുകൊണ്ട് അതിനെക്കുറിച്ച് വിശദീകരിക്കാൻ പോലും ശ്രമിക്കില്ലെന്ന് ലീറ്റർ വ്യക്തമാക്കി.
തനിക്ക് പറയാനുള്ളത് വസ്തുതകളാണ്. അമേരിക്കൻ ഐക്യനാടുകളോട് ഒരു പ്രതിരോധാത്മക നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക നടപ്പിലാക്കിയ പ്രതിരോധ സംവിധാനങ്ങളോട് നന്ദിയുണ്ടെന്നും ഇസ്രയേൽ പറഞ്ഞു. ഇറാൻ കഴിഞ്ഞ നാല് ദിവസമായി ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചുകൊണ്ടിരുന്നിട്ടും നൂറുകണക്കിന് ഒരുപക്ഷേ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിച്ചത് താഡ് പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. യുഎസ് സൈന്യം നിലവിലെ സംഘർഷങ്ങളിൽ നേരിട്ടുള്ള ഇടപെടൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാല്‍, പ്രസ്താവനയിലെ ‘നമ്മൾ’ എന്നത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.ഇറാന് നല്ല ആകാശ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമുണ്ടായിരുന്നു, പക്ഷേ അത് അമേരിക്കൻ നിർമ്മിതവും, വിഭാവനം ചെയ്തതും, നിർമ്മിച്ചതുമായ വസ്തുക്കളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ട്രംപ് കുറിച്ചു.