ടെക്സസിലെ തന്റെ വീടിന് പുറത്ത് ഒരു സ്ത്രീയുടെ നിലവിളി കേട്ട് കാൾ ജെറ്റർ എന്ന യുവാവ് പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് വെള്ളപ്പൊക്കത്തിൽ പെട്ട ഒരു സ്ത്രീ മരത്തിൽ കുടുങ്ങിയിരിക്കുന്നത്. ക്യാമ്പിംഗ് യാത്രയിൽ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ ഇവർ മിന്നൽ പ്രളയത്തിൽ അകപ്പെടുകയായിരുന്നു.
ഗ്വാഡലൂപ്പ് നദിയിൽ കുടുംബത്തോടൊപ്പം ക്യാമ്പിംഗ് യാത്രയിലായിരുന്ന സ്ത്രീ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞതാണെന്ന് ജെറ്റർ സിഎൻഎൻ മാധ്യമത്തോട് പറഞ്ഞു. അവശിഷ്ടങ്ങൾ നിറഞ്ഞ വെള്ളത്തിനടിയിൽ കുടുങ്ങിയ അവർ നാല് മണിക്കൂറോളം വെള്ളത്തിൽ കിടന്നു. നിരവധി അണക്കെട്ടുകളും ഒരു റോഡും കടന്ന് ക്യാമ്പ് സൈറ്റിൽ നിന്ന് നിരവധി മൈലുകൾ അകലെയുള്ള ഒരു മരത്തിലേക്ക് സ്വയം കയറി രക്ഷതേടുകയായിരുന്നുവെന്നും ജെറ്റർ പറഞ്ഞു.
യുവതിയെ രക്ഷിക്കാറായി ജെറ്റർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിലേക്ക് കടക്കുകയായിരുന്നു. ജെറ്റർ തന്റെ ഡെക്കിൽ നിന്ന് കണ്ട യുവതിയോട് രക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും തുടർന്ന് 911 എന്ന നമ്പറിൽ വിളിക്കുകയും ചെയ്തു. മുപ്പത് മിനിറ്റ് കഴിഞ്ഞിട്ടും അധികാരികൾ എത്താത്തതിനാൽ ജെറ്റർ തന്റെ കാറിൽ കയറി പ്രദേശത്തെ ഒരു പൊതുസുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ടുവന്നു.
പിന്നീട് സ്ഥലത്ത് ഒരു സ്വിഫ്റ്റ് വാട്ടർ ടീം എത്തുകയും യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയുമായിരുന്നു. മരത്തിൽ നിന്ന് ടീമിന്റെ ബോട്ടിലേക്ക് ചാടുന്നതിന് മുമ്പ് സ്ത്രീയുടെ മേൽ ഒരു ലൈഫ് ജാക്കറ്റ് ഉറപ്പിച്ചു. ജെറ്റർ സ്ത്രീയെ രക്ഷിക്കാൻ സഹായിച്ചതിന് ശേഷം അവരുടെ ഒരു കുടുംബാംഗം അവളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ അവൾ ജെറ്ററിൻ്റെ വീട്ടിൽ മണിക്കൂറുകളോളം കാത്തിരിക്കുകയും ചെയ്തു. യുവതി രക്ഷപ്പെട്ടത് യഥാർത്ഥ അത്ഭുതമാണെന്നും വളരെക്കാലമായി നദിയെ അറിയുന്ന ഞങ്ങൾക്കറിയാം നദിയെ അതിജീവിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് ജെറ്റർ കൂട്ടിച്ചേർത്തു.















