മന്ത്രി കൻവർ വിജയ് ഷാ ബിജെപിയുടെ മണി ആശാൻ: നാക്കിന് എല്ലില്ലാതെ പാർട്ടിയെ വെട്ടിലാക്കിയത് പലതവണ

കേണൽ സോഫിയ ഖുറേഷിയെ പഹൽഗാം ഭീകരരുടെ സഹോദരി എന്നു വിശേഷിപ്പിച്ച മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷാ മുമ്പും വിവാദങ്ങളുടെ കൂട്ടുകാരൻ. കേരളത്തിലെ മണിയാശൻ്റെ നാക്കിനോട് ഉപമിക്കാവുന്ന രീതിയിലാണ് വിജയ് ഷായുടെ പോക്കും. നാക്കിന് എല്ലില്ലാത്തതിനാൽ പല തവണ പുലിവാല് പിടിക്കുകയും മാപ്പു പറയുകയും മന്ത്രിസാഥാനം തന്നെ രാജിവയ്ക്കുകയും ചെയ്ത ചരിത്രമുണ്ട് വിജയ്ഷായ്ക്ക്. പൊട്ടത്തരം പറയുന്ന ഒരു വിവരദോഷി എന്ന നിലയിലാണ് ബിജെപി ഇദ്ദേഹത്തെ കാണുന്നത്. എന്നാൽ കോടതി ഇടപെട്ട സാഹചര്യത്തിൽ ബിജെപി ഇദ്ദേഹത്തിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്.

മധ്യപ്രദേശിലെ പട്ടികവർഗ (എസ്ടി) സംവരണ സീറ്റായ ഹർസുദിൽ നിന്ന് തുടർച്ചയായി എട്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഷാ, നിലവിൽ പട്ടികവകുപ്പ്, ഭോപ്പാൽ വാതക ദുരന്ത നിവാരണ, പുനരധിവാസ മന്ത്രിയാണ്.

2013-ൽ, അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഷായ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്.

2018-ൽ, ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ചുള്ള ഷായുടെ പരാമർശം അദ്ദേഹത്തെ വിവാദത്തിലാക്കി, നാല് വർഷത്തിന് ശേഷം, മുൻ പ്രധാനമന്ത്രിമാരെ കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തി അദ്ദേഹം ബിജെപിയെ വീണ്ടും കുഴപ്പത്തിലാക്കി. “രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, പക്ഷേ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആദ്യത്തെ നേതാവാണ് മോദി. അദ്ദേഹത്തിന് മുമ്പ്, എല്ലാ പ്രധാനമന്ത്രിമാരും മരപ്പാഴുകളായിരുന്നു. അവരാരും ദരിദ്രരെ ശ്രദ്ധിച്ചില്ല,” എന്നാണ് വിജയ് ഷാ പറഞ്ഞത്

പിന്നീട് 2022-ൽ, ഷാ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പരുഷമായി വിമർശിച്ചു, “അദ്ദേഹത്തിന് 55-56 വയസ്സുണ്ട്, ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്റെ മകന് 28 വയസ്സുണ്ട്, അവൻ കല്യാണം കഴിച്ചു. നിങ്ങളുടെ കുടുംബത്തിലെ ഒരു കുട്ടി 25 വയസ്സായിട്ടും വിവാഹം കഴിച്ചില്ലെങ്കിൽ നാട്ടുകാര് ചോദിക്കില്ലേ?”- ഇതായിരുന്നു അദ്ദേഹത്തിന്റെ കമൻ്റ്.

” വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, വിദ്യാർത്ഥികൾ ഹാജർ പറയുന്നതിനു പകരം “ജയ് ഹിന്ദ്” എന്ന് മറുപടി നൽകാൻ ഉത്തരവിട്ടത് വിവാദമായിരുന്നു.

കഴിഞ്ഞ വർഷം സത്പുര ടൈഗർ റിസർവിന്റെ കോർ സോണിൽ അദ്ദേഹം നടത്തിയ പികിനിക്കിന്റെ വിഡിയോയും വിവാദമായിരുന്നു. ഒരു ഫോറസ്റ്റ് വാച്ച്ടവറിൽ രണ്ടു പേരോടൊപ്പം വിജയ് ഷാ ഇരിക്കുന്നു. ആ രണ്ടു പേർ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. അതു നോക്കി കൊണ്ട്. “ഇന്നത്തെ പിക്നിക് എന്തായാലും കോളടിച്ചു. മുട്ടൻ ഒരെണ്ണത്തിനാണ് കിട്ടിയിരിക്കുന്നത്. ” – എന്ന മന്ത്രിയുടെ ഡയലോഗ് വലിയ വിവാദം സൃഷ്ടിച്ചു. വനംവകുപ്പ് ഇദ്ദേഹത്തിനെതിരെ വലിയ മുറവിളി കൂട്ടിയെങ്കിലും അന്നും പാർട്ടി ഷായെ സംരക്ഷിച്ചു. കാരണം മധ്യ പ്രദേശിലെ ആദിവാസി മേഖലയിലെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് എട്ടുതവണ എംഎൽഎ ആയ വിജയ് ഷാ.

Who is Kunwar Vijay Shah who made veiled remark on Col Sofiya Qureshi

More Stories from this section

family-dental
witywide