സമാധാനത്തിനുള്ള നൊബേൽ ആർക്ക് ? ട്രംപിനുവേണ്ടി മുറവിളികൂട്ടി അനുയായികൾ, പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നതോടെ ഇത്തവണത്തെ നൊബേൽ സമ്മാനത്തിൽ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താനാണ് അർഹനെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാന കരാറിൽ മധ്യസ്ഥത വഹിച്ചതിന് ശേഷം, ട്രംപിന് സമാധാന നോബൽ സമ്മാനം നൽകണമെന്ന് പ്രമുഖ റിപ്പബ്ലിക്കൻമാരും മാഗ(മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തിലെ ട്രംപ് അനുകൂലികളും വീണ്ടും ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ന്യൂസ് വീക്കിന് അയച്ച ഇമെയിൽ “എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരാൻ പ്രസിഡന്റ് ട്രംപ് അക്ഷീണം പോരാടി, അദ്ദേഹം പറഞ്ഞതുപോലെ, ഇസ്രായേലും ഹമാസും അദ്ദേഹത്തിന്റെ ചരിത്രപരമായ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചു, അതായത് എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും. ഇത് മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. പ്രസിഡന്റ് പലതവണ സമാധാന നോബൽ സമ്മാനത്തിന് അർഹനാണെങ്കിലും, പക്ഷേ അദ്ദേഹം അംഗീകാരത്തെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നില്ല – ജീവൻ രക്ഷിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്”- അവർ നിലപാട് വ്യക്തമാക്കി.

ഈ വർഷം നിരവധി സമാധാന കരാറുകളിൽ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗാസ സമാധാന കരാർ കാരണം നോർവീജിയൻ നോബൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന് സമ്മാനം നൽകാനുള്ള ആഹ്വാനങ്ങൾ വർധിപ്പിച്ചു. കരാറിന്റെ അന്തിമ വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. 2023 ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോയവരിൽ ശേഷിക്കുന്ന ബന്ദികളുടെ തിരിച്ചുവരവിനായി ഇസ്രായേൽ കാത്തിരിക്കുകയാണ്. ഗാസയിൽ നിന്ന് ഐഡിഎഫ് ഭാഗികമായി പിൻവാങ്ങൽ ആരംഭിക്കണമെന്നും കരാർ അന്തിമമായതിന് ശേഷം 72 മണിക്കൂറിനുള്ളിൽ ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും കരാർ ആവശ്യപ്പെടുന്നു.

പാകിസ്താൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താനാണ് അർഹനെന്ന് ആവർത്തിക്കുന്ന ട്രംപ് വെറും ഒമ്പത് മാസത്തിനുള്ളിൽ നിരവധി യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്ന് വൈറ്റ് ഹൗസിൽ ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായുള്ള ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide