അൽ-ഖ്വയ്ദയുടെ ഏറ്റവും അപകടകരമായ സംഘം, ട്രംപിനെയും മസ്കിനെയും ലക്ഷ്യമിട്ട് ഭീഷണി മുഴക്കി എക്യു, വീഡിയോ പ്രചരിക്കുന്നു

ദുബായ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെതിരെയും ഭീഷണി മുഴക്കി. അൽ-ഖ്വയ്ദയുടെ യെമൻ ശാഖയുടെ നേതാവ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്‍റെ പേരിലാണ് ഭീഷണിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുത്ത ശേഷം സാദ് ബിൻ അതെഫ് അൽ ഔലക്കി പുറത്തുവിട്ട ആദ്യ വീഡിയോ സന്ദേശമാണിത്. അറേബ്യൻ പെനിൻസുലയിലെ അൽ-ഖ്വയ്ദയുടെ (AQAP) പിന്തുണക്കാർക്കിടയിൽ ശനിയാഴ്ച വ്യാപിച്ച അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ, ഗാസയെ തകർത്ത യുദ്ധത്തിന്‍റെ പേരിൽ ഈജിപ്ത്, ജോർദാൻ, ഗൾഫ് അറബ് രാജ്യങ്ങളിലെ നേതാക്കളെ ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ വധിക്കാൻ ആഹ്വാനവുമുണ്ട്.

അൽ ഔലക്കിയുടെ പ്രസംഗത്തിന്‍റെ വീഡിയോയിൽ ട്രംപിന്‍റെയും മസ്കിന്‍റെയും കൂടാതെ യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറിമാരായ മാർക്കോ റൂബിയോ, പീറ്റ് ഹെഗ്സെത്ത് എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മസ്കിന്‍റെ ടെസ്‌ല ഉൾപ്പെടെയുള്ള ബിസിനസ്സുകളുടെ ലോഗോകളും ഇതിൽ കാണാം.
ഗാസയിലെ ജനങ്ങൾക്ക് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾക്ക് ശേഷം ഇനി ചുവപ്പ് രേഖകളില്ല എന്ന് അൽ ഔലക്കി പറയുന്നു. പ്രതികാരം നിയമപരമാണ് എന്നാണ് വീഡിയോയിൽ പറയുന്നു.

ആന്തരിക കലഹങ്ങളും യുഎസ് ഡ്രോൺ ആക്രമണങ്ങളിൽ നേതാക്കൾ കൊല്ലപ്പെട്ടതും കാരണം സമീപ വർഷങ്ങളിൽ ദുർബലമായെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, 2001 സെപ്റ്റംബർ 11 ലെ ആക്രമണങ്ങളുടെ സൂത്രധാരനായ ഒസാമ ബിൻ ലാദനെ 2011 ൽ യുഎസ് നേവി സീലുകൾ കൊലപ്പെടുത്തിയതിന് ശേഷവും പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുടെ ഏറ്റവും അപകടകരമായ ശാഖയായിട്ടാണ് എക്യു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രൂപ്പിനെ കണക്കാക്കിയിരുന്നത്.

More Stories from this section

family-dental
witywide