അമേരിക്കയെ നടുക്കുന്ന വെളിപ്പെടുത്തൽ! ചാർലി കിർക്കിനെ കൊന്നത് ആരെന്ന് എനിക്കറിയാം, ജീവന് ഭീഷണിയുള്ളതിനാൽ കൂടുതൽ പറയാനാവില്ലെന്ന് ആൻഡ്രൂ ടേറ്റ്

വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനും ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകനുമായ ചാർലി കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് തനിക്കറിയാമെന്ന അവകാശവാദവുമായി വിവാദ ഇൻഫ്ലുവൻസർ ആൻഡ്രൂ ടേറ്റ്. ജാക്ക് നീലിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ടേറ്റ് ഈ സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ തന്റെ ജീവന് ഭീഷണിയുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ആരാണ് അദ്ദേഹത്തെ കൊന്നതെന്ന് എനിക്കറിയാം,” എന്ന് പറഞ്ഞ ശേഷം അല്പനേരം മൗനം പാലിച്ച ടേറ്റ്, തന്റെ സുരക്ഷയെ കരുതിയാണ് ബാക്കി വിവരങ്ങൾ നൽകാത്തതെന്ന് വ്യക്തമാക്കി.

ചാർലി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് കാൻഡിസ് ഓവൻസ് മാത്രമാണെന്നും എന്നാൽ അധികാരികൾ അവരെ അവഗണിക്കുകയാണെന്നും ടേറ്റ് ആരോപിച്ചു. കാൻഡിസിനെ ഒരു ‘ഹിസ്റ്ററിക്കൽ ബ്ലാക്ക് വുമൺ’ എന്ന് മുദ്രകുത്തി അവരുടെ വാദങ്ങളെ അസ്ഥാനത്താക്കാനാണ് പെയ്ഡ് ഇൻഫ്ലുവൻസർമാരും ബോട്ടുകളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാൻഡിസ് പറയുന്ന അതേ കാര്യങ്ങൾ സ്യൂട്ട് ധരിച്ച ഒരു പുരുഷനാണ് പറയുന്നതെങ്കിൽ ലോകം അത് ഗൗരവമായി എടുക്കുമെന്നും എന്നാൽ ആ പുരുഷനെ അവർ നിശബ്ദനാക്കുമായിരുന്നുവെന്നും ടേറ്റ് കൂട്ടിച്ചേർത്തു.

2025 സെപ്റ്റംബർ 10-നാണ് യൂട്ടാ വാലി സർവ്വകലാശാലയിൽ വെച്ച് ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 22-കാരനായ ടൈലർ റോബിൻസൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ വിചാരണ നടന്നു വരികയുമാണ്. എന്നാൽ ടൈലർ റോബിൻസൺ ഒരു ഉപകരണം മാത്രമാണെന്നും കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് കാൻഡിസ് ഓവൻസും ആൻഡ്രൂ ടേറ്റും വാദിക്കുന്നത്. ടേണിംഗ് പോയിന്റ് യുഎസ്എയുടെ നേതൃത്വത്തിലുള്ള ചിലർ തന്നെ കിർക്കിനെ ഒറ്റിക്കൊടുത്തതാവാം എന്ന സംശയമാണ് കാൻഡിസ് ഓവൻസ് ഉന്നയിക്കുന്നത്.

More Stories from this section

family-dental
witywide