യുഎസ് റഡാർ വിമാനം ഇറാൻ തകർത്തു; ഇറാൻ്റെ ഭീഷണികൾ തിരിച്ചറിയുന്നത് പ്രതിസന്ധിയിലാകുമെന്ന് നിരീക്ഷകർ

വാഷിംഗ്ടൺ: സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനം തകർന്നു. ദൂരെയുള്ള ശത്രുനീക്കങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള അമേരിക്കയുടെ ശേഷിയെ ഇത് സാരമായി ബാധിക്കുമെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു.

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ തകർന്നുകിടക്കുന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ സിഎൻഎൻ ആണ് പുറത്തുവിട്ടത്. വിമാനത്തിൻ്റെ വാലും, ആകാശ നിരീക്ഷണത്തിന് സഹായിക്കുന്ന സവിശേഷമായ റഡാർ ഡോമും പൂർണ്ണമായും തകർന്ന നിലയിലാണ്. യുഎസ് വ്യോമസേനയുടെ പ്രധാന ആകാശ നിരീക്ഷണ-നിയന്ത്രണ സംവിധാനമായ ‘അവാക്സിൻ്റെ’ (AWACS) നിർണ്ണായക ഭാഗമാണിത്.

വിമാനം നഷ്ടപ്പെട്ടത് അമേരിക്കയുടെ നിരീക്ഷണ സംവിധാനങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് മുൻ വ്യോമസേനാ കേണലും സൈനിക നിരീക്ഷകനുമായ സെഡ്രിക് ലെയ്‌റ്റൺ പറഞ്ഞു. “യുദ്ധവിമാനങ്ങളെ നിയന്ത്രിക്കാനും അവയെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ശത്രുക്കളുടെ മിസൈലുകളിൽ നിന്ന് സൈന്യത്തെ സംരക്ഷിക്കാനുമുള്ള അമേരിക്കയുടെ കഴിവിനെ ഇത് ബാധിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് മൈലുകൾ ചുറ്റളവിൽ ഒരേസമയം നിരീക്ഷണം നടത്താൻ ശേഷിയുള്ള ഈ വിമാനം പതിറ്റാണ്ടുകളായി അമേരിക്കയുടെ യുദ്ധതന്ത്രങ്ങളിലെ നിർണ്ണായക സാന്നിധ്യമാണ്. ഇത്തരം 17 വിമാനങ്ങളാണ് നിലവിൽ അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ളത്. സൗദിയിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പത്തോളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Iran shoots down US radar plane; observers say it could put Iran’s threats at risk

More Stories from this section

family-dental
witywide