
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ നടത്തിയ പ്രാരംഭ ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യുഎസ് സൈനികൻ കൂടി മരിച്ചു. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി എന്ന് യുഎസ് സൈന്യം അറിയിച്ചു. മാർച്ച് 1-ന് മേഖലയിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിലാണ് ഈ സൈനികന് ഗുരുതരമായി പരിക്കേറ്റത്.
“മിഡിൽ ഈസ്റ്റിലുടനീളം ഇറാനിയൻ ഭരണകൂടം നടത്തിയ പ്രാരംഭ ആക്രമണങ്ങളിൽ പരുക്കേറ്റ ഒരു യുഎസ് സൈനികൻ ഇന്നലെ രാത്രി അന്തരിച്ചു,” യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ പറഞ്ഞു.
ഇറാനുമായുള്ള നിലവിലെ യുദ്ധമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ യുഎസ് സൈനികനാണ് ഇതെന്ന് സെന്റ്കോം സ്ഥിരീകരിച്ചു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ കൊല്ലപ്പെട്ട ഏഴാമത്തെ സൈനികനാണിത്. പ്രധാന പോരാട്ടങ്ങൾ തുടരുകയാണ്,” കമാൻഡ് അറിയിച്ചു.
CENTCOM Update
— U.S. Central Command (@CENTCOM) March 8, 2026
TAMPA, Fla. – Last night, a U.S. service member passed away from injuries received during the Iranian regime’s initial attacks across the Middle East. The service member was seriously wounded at the scene of an attack on U.S. troops in the Kingdom of Saudi Arabia…
തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
മരിച്ച സൈനികൻ്റെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ബന്ധുക്കളെ അറിയിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ സൈനിക പ്രോട്ടോക്കോൾ അനുസരിച്ച് പേര് വെളിപ്പെടുത്തുകയുള്ളൂ എന്ന് സൈന്യം അറിയിച്ചു. നേരത്തെ കൊല്ലപ്പെട്ട ആറ് സൈനികരുടെ ഭൗതികശരീരങ്ങൾ ഡെലവെയറിലെ ഡോവർ എയർഫോഴ്സ് ബേസിൽ എത്തിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മരണവാർത്ത വരുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് “യുദ്ധത്തിൻ്റെ ഭാഗമാണെന്നും” അദ്ദേഹം കുറിച്ചു.
Iran War: Seventh US soldier injured in Saudi Arabia dies, concerns remain in region














