ജീവിതം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ പ്രസിഡൻ്റ് പ്രവർത്തിക്കുന്നുണ്ടോ? അമേരിക്കക്കാർ സ്വദേശത്തും വിദേശത്തും സുരക്ഷിതരാണോ? ട്രംപിനെ കടന്നാക്രമിച്ച് വിർജീനിയ ഗവർണർ

വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ‘സ്റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിന് മറുപടിയായി വിർജീനിയ ഗവർണർ അബിഗെയ്ൽ സ്പാൻബെർഗർ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രസംഗത്തിൽ പ്രസിഡൻ്റ് കള്ളം പറയുകയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയുമാണെന്ന് അവർ ആരോപിച്ചു.

വോട്ടർമാരോട് തനിക്ക് മൂന്ന് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് അവർ പറഞ്ഞു: “ജീവിതച്ചെലവ് കുറയ്ക്കാൻ പ്രസിഡൻ്റ് ശ്രമിക്കുന്നുണ്ടോ? സ്വദേശത്തും വിദേശത്തും അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ? പ്രസിഡൻ്റ് നിങ്ങൾക്കായിട്ടാണോ പ്രവർത്തിക്കുന്നത്?”ഈ മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം ‘അല്ല’ എന്നതാണെന്ന് അവർ പറഞ്ഞു.

“ഇന്ന് രാത്രിയും പ്രസിഡന്റ് എപ്പോഴും ചെയ്യുന്നത് തന്നെയാണ് ചെയ്തത്. അദ്ദേഹം കള്ളം പറഞ്ഞു, മറ്റുള്ളവരെ പഴിചാരി, ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. രാജ്യത്തെ വലിയ വെല്ലുവിളികൾക്ക് യഥാർത്ഥമായ ഒരു പരിഹാരവും അദ്ദേഹം മുന്നോട്ടുവെച്ചില്ല; എന്ന് മാത്രമല്ല, ആ വെല്ലുവിളികളിൽ പലതും അദ്ദേഹം കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.”- ” അവർ പറഞ്ഞു.

ട്രംപിൻ്റെ തീരുവ നയങ്ങൾ അമേരിക്കൻ കുടുംബങ്ങൾക്ക് ഓരോ വർഷവും 1,700 ഡോളറിലധികം അധിക ബാധ്യതയുണ്ടാക്കിയെന്ന് അവർ ചൂണ്ടിക്കാട്ടി. റഷ്യയ്ക്ക് മുന്നിൽ അദ്ദേഹം തലകുനിക്കുന്നുവെന്നും ചൈനയെപ്പോലുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക ശക്തി വിട്ടുകൊടുക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

ട്രംപ് കൊണ്ടുവന്ന ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ഗ്രാമീണ മേഖലയിലെ ആരോഗ്യ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ കാരണമായെന്നും ഇത് ചികിത്സാച്ചെലവ് വർദ്ധിപ്പിച്ചെന്നും അവർ കുറ്റപ്പെടുത്തി. ട്രംപിൻ്റെ കർശനമായ കുടിയേറ്റ നയങ്ങൾ മുലയൂട്ടുന്ന അമ്മമാരെപ്പോലും കുഞ്ഞുങ്ങളിൽ നിന്ന് വേർപെടുത്തുന്നുവെന്നും യുഎസ് പൗരന്മാരെപ്പോലും അന്യായമായി തടങ്കലിലാക്കുന്നുവെന്നും അവർ വിമർശിച്ചു. രാജ്യത്തെ പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിന് പകരം ട്രംപ് അവ കൂടുതൽ വഷളാക്കുകയാണെന്ന് വിർജീനിയ ഗവർണർ തൻ്റെ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കി.

വാഷിംഗ്ടണിലെ കെന്നഡി സെൻ്ററിനെ ‘ട്രംപ്-കെന്നഡി സെൻ്റർ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ട്രംപിൻ്റെ നീക്കത്തെ പരാമർശിച്ചുകൊണ്ട്, ട്രംപ് വാഷിംഗ്ടണിലുടനീളം സ്വന്തം പേര് കെട്ടിടങ്ങളിൽ പതിപ്പിക്കുകയാണെന്ന് സ്പാൻബെർഗർ പറഞ്ഞു. അദ്ദേഹത്തിൻ്റെ ഈ നടപടികൾ “നമ്മുടെ സ്ഥാപക നേതാക്കൾ വിഭാവനം ചെയ്തതല്ല, അവരുടേതിൽ നിന്ന് ഏറെ അകലെയാണ്” എന്ന് അവർ കൂട്ടിച്ചേർത്തു. സാധാരണ പൗരന്മാർ “അസ്വീകാര്യമായവ നിരസിക്കുകയും സർക്കാരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ” എന്താണ് സാധ്യമാകുക എന്ന് മറ്റാരെക്കാളും നന്നായി ഈ രാജ്യത്തിന് അറിയാമെന്നും അവർ പറഞ്ഞു. 2024-ലെ ട്രംപിൻ്റെ വിജയത്തിന് ശേഷമുള്ള മാസങ്ങളിൽ ഡെമോക്രാറ്റുകൾ നേടിയ വിജയങ്ങൾ, അമേരിക്കക്കാർ വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതിൻ്റെ സൂചനയാണെന്നും സ്പാൻബെർഗർ ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റുകൾ “ചെലവ് കുറയ്ക്കാനും, സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുമാണ് ശ്രമിക്കുന്നത്, എന്നു പറഞ്ഞ അവർ. അമേരിക്കയുടെ ആദ്യ പ്രസിഡൻ്റായി കാലാവധി പൂർത്തിയാക്കിയ ശേഷം ജോർജ്ജ് വാഷിംഗ്ടൺ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് സൂചിപ്പിച്ചു. ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന “കൗശലക്കാരായ” മനുഷ്യരുടെ അപകടത്തെക്കുറിച്ച് അദ്ദേഹം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അവർ പറഞ്ഞു. എന്നാൽ “ശരിയായ കാര്യം ചെയ്യുന്ന” അമേരിക്കക്കാരെക്കുറിച്ചും വാഷിംഗ്ടൺ സംസാരിച്ചിരുന്നുവെന്ന് അവർ ഓർമ്മിപ്പിച്ചു. അത്തരം പൗരന്മാരാണ് കഴിഞ്ഞ 250 വർഷമായി അമേരിക്കയെ കരുത്തോടെ നിലനിർത്തിയത്. ഇതു പറഞ്ഞുകൊണ്ട് 15 മിനിറ്റിൽ താഴെ നീണ്ടുനിന്ന അവരുടെ ഹ്രസ്വമായ പ്രസംഗം അവസാനിച്ചു.

Is the president working to make life more affordable? Are Americans safe at home and abroad? Virginia governor attacks Trump

Also Read

More Stories from this section

family-dental
witywide