
വാഷിംഗ്ടൺ/ബാഗ്ദാദ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയാക്കിയതായും സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് യുദ്ധം ജയിച്ചുകഴിഞ്ഞുവെന്നാണ് തൻ്റെ വിശ്വാസമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ട്രംപിൻ്റെ പ്രസ്താവനകൾക്ക് വിരുദ്ധമായി ആയിരക്കണക്കിന് അമേരിക്കൻ നാവികസേനാംഗങ്ങൾ നിലവിൽ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
മേഖലയിൽ സൈനിക നടപടികൾ കുറഞ്ഞതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങൾ സിഎൻഎന്നിനോട് പ്രതികരിച്ചു. ഇതിനിടെ, ബാഗ്ദാദിലെ യുഎസ് എംബസിയുടെ ലോജിസ്റ്റിക് കേന്ദ്രത്തിന് നേരെ ഇന്ന് മൂന്ന് തവണ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചതുമുതൽ എംബസിക്ക് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.
യുഎഇക്ക് ഇറാന്റെ മുന്നറിയിപ്പ്
ഗൾഫ് മേഖലയിലെ ഇറാനിയൻ ദ്വീപുകൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ യുഎഇയിലെ റാസൽഖൈമ നഗരത്തിന് നേരെ ആക്രമണം നടത്തുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാൻ തടസ്സപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണയുമായി ബഹ്‌റൈൻ രംഗത്തെത്തി. ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവർക്കൊപ്പം ചേർന്നാണ് ബഹ്‌റൈൻ ഈ നിലപാട് സ്വീകരിച്ചത്.
വിപണിയിൽ ആഘാതം
യുദ്ധം ആഗോള സാമ്പത്തിക വിപണിയെയും സാരമായി ബാധിച്ചു. അമേരിക്കൻ ഓഹരി വിപണികൾ ഇടിയുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. സ്വർണ്ണവില നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിവാര തകർച്ചയാണ് നേരിട്ടത്. ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കുന്നതിനായി 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം ട്രംപ് നീക്കം ചെയ്തു. ഇതിന് പിന്നാലെ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് മാസത്തേക്ക് റദ്ദാക്കി.
“Is the war with Iran ending? Even as Trump says objectives have been achieved, more US troops are being sent to the Middle East















