ഇറാനു വീണ്ടും കനത്ത പ്രഹരം; കുദ്‌സ് ഫോഴ്‌സ് തലവൻ അസ്ഗർ ബഗേരിയെ വധിച്ച് ഇസ്രായേൽ, ഇറാന് വീണ്ടും കനത്ത തിരിച്ചടി

ടെഹ്റാൻ: ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൽ ഇറാന്റെ കരുത്തനായ സൈനിക കമാൻഡർ അസ്ഗർ ബഗേരി കൊല്ലപ്പെട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിദേശ വിഭാഗമായ കുദ്‌സ് ഫോഴ്സിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് തലവനാണ് ഇദ്ദേഹം. ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് അസ്ഗർ ബഗേരിയെന്ന് ഇസ്രായേൽ പ്രതിരോധ സേന തിങ്കളാഴ്ച സ്ഥിരീകരിച്ചു. 2019 മുതൽ കുദ്‌സ് ഫോഴ്‌സിനെ നയിക്കുന്ന ബഗേരിയെ വ്യോമാക്രമണത്തിലൂടെയാണ് വകവരുത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ഇസ്രായേൽ-അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വെച്ച് നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ബഗേരിയുടെ ബുദ്ധിയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. സിറിയ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ സൈനികർക്കെതിരായ നീക്കങ്ങൾ ഏകോപിപ്പിച്ചിരുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ബഗേരിയുടെ വധത്തിന് പിന്നാലെ ഇറാനിലെ മറ്റൊരു സുപ്രധാന സുരക്ഷാ ഉദ്യോഗസ്ഥനായ മേജർ ജനറൽ മജിദ് ഖാദേമിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഐ.ആർ.ജി.സി ഇന്റലിജൻസ് വിഭാഗം തലവനായ ഖാദേമി തിങ്കളാഴ്ച പുലർച്ചെയാണ് വധിക്കപ്പെട്ടത്. തങ്ങളുടെ ഉന്നത കമാൻഡർമാർ ഒന്നിനുപുറകെ ഒന്നായി കൊല്ലപ്പെടുന്നതിനെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മേഖലയിൽ യുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്.

More Stories from this section

family-dental
witywide