ഇല്ലിനോയ് സെനറ്റ് പ്രൈമറിയിൽ വിജയക്കൊടി നാട്ടി ജൂലിയാന സ്ട്രാറ്റൻ,  രാജ കൃഷ്ണമൂർത്തി പരാജയപ്പെട്ടു

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ രാജാ കൃഷ്ണമൂർത്തിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൻ നേട്ടം കൈവരിച്ചത്. 

ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കറുടെ ശക്തമായ പിന്തുണയാണ് സ്ട്രാറ്റന്റെ വിജയത്തിൽ നിർണ്ണായകമായത്. പ്രിറ്റ്‌സ്കറുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഇല്ലിനോയ് ഫ്യൂച്ചർ പാക്’ (Illinois Future PAC) ഏകദേശം 11.8 ദശലക്ഷം ഡോളറാണ് സ്ട്രാറ്റന്റെ പ്രചാരണത്തിനായി ചെലവഴിച്ചത്. സെനറ്റർ ടാമി ഡക്ക്‌വർത്ത്, മുൻ സെനറ്റർ കരോൾ മോസ്‌ലി ബ്രൗൺ എന്നിവരും സ്ട്രാറ്റനെ പിന്തുണച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കുടിയേറ്റ നയങ്ങളെച്ചൊല്ലിയും കോർപ്പറേറ്റ് ഫണ്ടിംഗിനെച്ചൊല്ലിയും സ്ട്രാറ്റനും രാജ കൃഷ്ണമൂർത്തിയും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സ്ട്രാറ്റൻ അത് മറികടന്നു.

നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി മുൻ ചെയർമാൻ ഡോൺ ട്രേസിയാണ് സ്ട്രാറ്റന്റെ എതിരാളി. ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുള്ള ഇല്ലിനോയിൽ സ്ട്രാറ്റൻ വിജയിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിലെ സെനറ്റർ ഡിക് ഡർബിന്റെ പിൻഗാമിയായാകും സ്ട്രാറ്റൻ സഭയിലെത്തുക. 

More Stories from this section

family-dental
witywide