ഖമേനിയുടെ മൃതദേഹം കണ്ടെടുത്ത ചിത്രം നെതന്യാഹുവിനെയും ട്രംപിനെയും കാണിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം ടെഹ്‌റാനിലെ അദ്ദേഹത്തിൻ്റെ കോമ്പൗണ്ടിൽ നിന്ന് ഇറാനിയൻ അധികൃതർ കണ്ടെടുത്തതായും, ഇതിൻ്റെ ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും കാണിച്ചതായും ചാനൽ 12 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ ആദ്യ ഘട്ടത്തിൽ ഖമേനിയുടെ കോമ്പൗണ്ടിന് നേരെ ഇസ്രായേൽ വൻതോതിലുള്ള ആക്രമണം നടത്തിയിരുന്നു. ഖമേനിയെ വധിക്കുന്നതിൽ ഇസ്രായേൽ വിജയിച്ചതായി യുഎസിലെ ഇസ്രായേൽ അംബാസഡർ യെഹിയേൽ ലൈറ്റർ അമേരിക്കൻ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യം ‘ടൈംസ് ഓഫ് ഇസ്രായേലി’നോട് ഒരു ഔദ്യോഗിക സ്രോതസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്; ആക്സിയോസ് വാർത്താ സൈറ്റും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Photo of Khamenei’s body recovered reportedly shows Netanyahu and Trump