ഇറാൻ്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാൻ അമേരിക്കയും ഇസ്രായേലും; സംയുക്ത സൈനിക നീക്കത്തിന് ആലോചനയെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഇറാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് അമേരിക്കയും ഇസ്രായേലും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ‘ആക്സിയോസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. 

ഈ സൈനിക നീക്കത്തിൽ അമേരിക്കൻ സൈന്യമാണോ, ഇസ്രായേൽ സൈന്യമാണോ അതോ ഇരുരാജ്യങ്ങളുടെയും സംയുക്ത സൈന്യമാണോ പങ്കെടുക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇത്തരം ഒരു നടപടി ഉണ്ടാവുകയുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ്റെ പക്കലുള്ള ഏകദേശം 450 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഇത് അത്യാവശ്യമാണെന്ന് ട്രംപ് കരുതുന്നു.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമണം നടത്തിവരികയാണ്.

US, Israel considering joint military operation to seize Iran’s uranium stockpile, report says

More Stories from this section

family-dental
witywide