ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ശക്തമായ സൈനിക നടപടികൾക്ക് യുഎസ് സൈന്യം തയ്യാറെടുക്കുന്നു? നേരിടാൻ സജ്ജമായി ഇറാനും

വാഷിംഗ്ടൺ: ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സുശക്തമായ സൈനിക നടപടികൾക്കായി യുഎസ് സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെ ആക്രമണം നടത്താൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടാൽ അത് നേരിടാനായി പെന്റഗൺ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുകയാണ്.

മുൻകാലങ്ങളിൽ നടന്ന ഒറ്റപ്പെട്ട ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒരു സൈനിക നീക്കത്തിനാണ് യുഎസ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ആർ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ട്രംപ് ഉത്തരവിട്ടു. ഇത് നിലവിൽ അവിടെയുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിനൊപ്പം ചേരും. ആയിരക്കണക്കിന് അധിക സൈനികരെയും യുദ്ധവിമാനങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഇറാൻ്റെ ആണവ നിലയങ്ങൾ മാത്രമല്ല, സുരക്ഷാ കേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്. ഇറാനിൽ ഭരണമാറ്റം നടക്കുന്നത് ഏറ്റവും നല്ല കാര്യമായിരിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ “വളരെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന” നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിൽ കഴിഞ്ഞ ആഴ്ച നയതന്ത്ര ചർച്ചകൾ നടന്നെങ്കിലും ഗണ്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ്റെ തിരിച്ചടി ഉണ്ടായാൽ അത് വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതുവരെ വൈറ്റ് ഹൗസോ പെന്റഗണോ ഔദ്യോഗികമായി ആക്രമണ പ്രഖ്യാപനം നടത്തിയിട്ടില്ല.

US military reportedly preparing for weeks of strong military action in Iran, Iran is also ready to respond

More Stories from this section

family-dental
witywide