എണ്ണ വിപണിയിൽ ഇടപെടാൻ പദ്ധതിയൊന്നുമില്ലെന്ന് ട്രംപ് ഭരണകൂടം; അഭ്യൂഹങ്ങൾ തള്ളി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

വാഷിം​ഗ്ടൺ: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന എണ്ണവില കുറയ്ക്കുന്നതിനായി ട്രംപ് ഭരണകൂടം ഓയിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഇടപെടൽ നടത്തുമെന്ന അഭ്യൂഹങ്ങൾ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഔദ്യോഗികമായി നിഷേധിച്ചു. പാരീസിൽ വെച്ച് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഏത് അധികാരപരിധിയിൽ അല്ലെങ്കിൽ ഏത് സംവിധാനം ഉപയോഗിച്ചാണ് യുഎസ് ഗവൺമെന്റ് വിപണിയിൽ ഇടപെടുക എന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചതോടെ ആഗോള വിപണിയിൽ പ്രതിദിനം 10 ദശലക്ഷം മുതൽ 14 ദശലക്ഷം ബാരൽ വരെ എണ്ണയുടെ കുറവുണ്ടായതായി ട്രഷറി സെക്രട്ടറി സമ്മതിച്ചു. എന്നിരുന്നാലും, ചില എണ്ണക്കപ്പലുകൾ ഇപ്പോഴും ഈ പാതയിലൂടെ സഞ്ചരിക്കുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കപ്പലുകൾക്കും ഇറാന്റെ തന്നെ കപ്പലുകൾക്കും യുഎസ് നാവികസേന കടന്നുപോകാൻ അനുമതി നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഗോള വിപണിയിലേക്ക് എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നത് പൊതുവെ വില കുറയ്ക്കാൻ സഹായിക്കുമെന്ന് ബെസെന്റ് വാദിച്ചു. എണ്ണ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാനാണ് അമേരിക്ക നിലവിൽ മുൻഗണന നൽകുന്നത്. വിപണിയിൽ നേരിട്ട് ഇടപെടുന്നതിന് പകരം വിതരണ സംവിധാനങ്ങൾ സുഗമമാക്കുക എന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide